VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

സി.എം. രാമചന്ദ്രൻ by സി.എം. രാമചന്ദ്രൻ
5 December, 2025
in ലേഖനങ്ങള്‍, സംസ്കൃതി
Share
Tweet
SendTelegram

ലോകം കണ്ട എക്കാലത്തെയും ഉജ്ജ്വല പ്രതിഭാശാലികളിൽ ഒരാളായിരുന്നു മഹർഷി അരവിന്ദൻ. 1872 ആഗസ്റ്റ് 15 ന് ജനിച്ച അദ്ദേഹം 78-ാം വയസ്സിൽ 1950 ഡിസംബർ 5- നാണ് സമാധിയായത്. അതു കഴിഞ്ഞ് ഇപ്പോൾ 75 വർഷം പൂർത്തിയാകുന്നു. ഭാവിയുടെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തിൻ്റെ, ഭാരതവുമായി ബന്ധപ്പെട്ട പല പ്രവചനങ്ങളും യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.

ഭാരതാംബ എന്ന സങ്കല്പം ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത് കാണാം. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഈ ആശയം സുവ്യക്തമായി അദ്ദേഹം അവതരിപ്പിച്ചിരുന്നു. മറ്റുള്ളവർ രാജ്യത്തെ മലകളും നദികളുമുള്ള ഭൂപ്രദേശമായി കാണുമ്പോൾ, താൻ രാജ്യത്തെ അമ്മയായി കാണുകയും പൂജിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം എഴുതി. മാത്രമല്ല ബങ്കിം ചന്ദ്രചാറ്റർജി രചിച്ച വന്ദേ മാതര ഗാനത്തെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി പ്രചരിപ്പിച്ചു. 1905 ൽ ബംഗാൾ വിഭജനം നടന്നപ്പോൾ, വന്ദേമാതര പ്രക്ഷോഭം എന്ന പേരിൽ അതിനെതിരെയുള്ള സമരത്തിന് നേതൃത്വം നൽകിയ പ്രമുഖ വ്യക്തികളിൽ ഒരാൾ അരവിന്ദഘോഷായിരുന്നു.

പ്രസിദ്ധമായ ഉത്തരപ്പാറ പ്രസംഗത്തിൽ ഭാരതമെന്ന ഹിന്ദു രാഷ്ട്രത്തിൻ്റെ ദേശീയത സനാതനധർമ്മമാണെന്ന് അദ്ദേഹം അടിവരയിട്ടു പ്രഖ്യാപിച്ചു. നവീന ഭാരതം ഉയർത്തെഴുന്നേൽക്കുന്നത് തിരിച്ചറിഞ്ഞുവെന്നു മാത്രമല്ല ഭാരതത്തിനു സ്വാതന്ത്ര്യം ലഭിക്കുമെന്ന് ദശാബ്ദങ്ങൾക്കു മുമ്പുതന്നെ പ്രഖ്യാപിച്ചു. ഭാരതം ഉണരുന്നത് ലോകരാജ്യങ്ങൾക്കിടയിൽ അതിൻ്റെ ധർമ്മം നിർവ്വഹിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

1947 ആഗസ്റ്റ് 15 ന് ഭാരതത്തിൻ്റെ സ്വാതന്ത്ര്യ ദിനത്തിൽ ആകാശവാണിയിലൂടെ മഹർഷി അരവിന്ദൻ നൽകിയ സന്ദേശം ഒരു സുപ്രധാന ചരിത്രരേഖയാണ്. ഭാരതം ഏത് ദിശയിലൂടെ മുന്നോട്ടുപോകണമെന്ന് അദ്ദേഹം ആ സന്ദേശത്തിൽ വ്യക്തമായി സൂചിപ്പിച്ചിരുന്നു.

മഹർഷി അരവിന്ദൻ ഭാരതത്തെ കുറിച്ചു പറഞ്ഞ പല ആശയങ്ങളും യാഥാർത്ഥ്യമാക്കിയത് രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ സ്ഥാപകനായ ഡോ. ഹെഡ്ഗേവാറാണ്. ഭാരതത്തെ അമ്മയായി കാണാനും അമ്മയ്ക്കു വേണ്ടി രാഷ്ട്രാനുകൂലവും ത്യാഗപൂർണ്ണവുമായ ജീവിതം നയിക്കാനും വ്യക്തികളെ തയ്യാറാക്കുന്ന ഒരു പ്രവർത്തന പദ്ധതിക്ക് അദ്ദേഹം രൂപം കൊടുത്തു. സംഘത്തിന് 100 വർഷം പൂർത്തിയാകുന്ന ഈ വേളയിൽ ഭാരതം ലോകത്തിൻ്റെ മുന്നിൽ ഒരു വലിയ ശക്തിയായി വളർന്നുവരികയാണ്. 100 വർഷത്തെ സംഘതപസ്സിൻ്റെ ഫലമാണിത്. മറ്റു രാജ്യങ്ങളിൽ ജെൻ സി പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ ഭാരതത്തിൽ അത്തരത്തിൽ ഉണ്ടാകാത്തത് പുതിയ തലമുറയുടെ മുന്നിൽ വ്യക്തമായ ലക്ഷ്യവും മാർഗ്ഗവും ഉള്ളതുകൊണ്ടാണ്. അരവിന്ദ മഹർഷി മുന്നോട്ടു വെച്ച ആശയങ്ങൾ ഭാവിയിലും ഭാരതത്തിൻ്റെ മുന്നിൽ മാർഗ്ഗദീപമായി ഉണ്ടാകുമെന്ന കാര്യം തീർച്ചയാണ്. യുവ തലമുറ അരവിന്ദ സാഹിത്യത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നത് ഇന്നത്തെ സാഹചര്യത്തിൽ തികച്ചും ഉചിതമായ കാര്യമാണ്.

Share
Tweet
SendShareShare

Latest from this Category

ഓഗസ്റ്റ് 29: ദേശീയ കായിക ദിനം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍…

ജെൻ-സി കാലത്തെ സംഘം

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

Load More

പുതിയ വാര്‍ത്തകള്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

പ്രവാസി ക്ഷേമസമിതി സംസ്ഥാന സമിതി: എസ്. അരവിന്ദാക്ഷന്‍ പ്രസിഡന്റ്, എം.കെ. ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

23 വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ എബിവിപിക്കാരനായി : വി വി രാജേഷ്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies