VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മൂന്ന് ദിവസത്തിനുള്ളില്‍ നാല് കൊലപാതകം; പതിനെട്ടുകാരന്‍ പിടിയില്‍

VSK Desk by VSK Desk
3 September, 2022
in ഭാരതം
ShareTweetSendTelegram

ഭോപ്പാല്‍: ഉടന്‍ പ്രശസ്തനാകുമെന്ന് വീട്ടുകാരോട് പറഞ്ഞ് നാടുവിട്ട പതിനെട്ടുകാരന്‍ നാല് പേരെ കൊന്നതിന് അറസ്റ്റിലായി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ കെക്ര ഗ്രാമവാസിയാ ശിവപ്രസാദ് ധുര്‍വെയാണ് പോലീസിന്‍റെ പിടിയിലായത്. സെക്യൂരിറ്റി ഗാര്‍ഡുകളാണ് ധുര്‍വെ കൊലപ്പെടുത്തിയ നാലുപേരും. സാഗര്‍ ജില്ലയില്‍ മൂന്ന് പേരെയും ഭോപ്പാലില്‍ ഒരാളെയുമാണ് ഇയാള്‍ കൊന്നത്.
ആദ്യത്തെ മൂന്ന് കൊലപാതകങ്ങളും 72 മണിക്കൂറിനുള്ളിലാണ് നടന്നത്. നാലാമത്തെയാളെ ഭോപ്പാലില്‍ വധിച്ച് . മണിക്കൂറുകള്‍ക്കകം ധുര്‍വെ പിടിയിലായി. എട്ടാം ക്ലാസ് വരെ പഠിച്ച ശിവപ്രസാദ് ധുര്‍വെ കെക്രയിലെ ഒരു കര്‍ഷകന്‍റെ നാല് മക്കളില്‍ ഇളയവനാണ്.

മൂത്ത സഹോദരന്‍ പൂനെയില്‍ കൂലിപ്പണിക്കാരനാണ്. രണ്ട് സഹോദരിമാര്‍ വിവാഹിതരാണ്, കുട്ടിക്കാലത്തേ മുന്‍കോപക്കാരനായ ഇയാള്‍ നിസ്സാരകാര്യങ്ങള്‍ക്ക് നാട്ടില്‍ തല്ലുണ്ടാക്കുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് കൊല്ലം മുമ്പ് വീട്ടില്‍ നിന്ന് ഒളിച്ചോടി പൂനെയിലെത്തി ഒരു ഹോട്ടലില്‍ ജോലി ചെയ്‌തെങ്കിലും ഉടമയുമായി വഴക്കിട്ട് അവിടം വിട്ട ധുര്‍വെ യെ അധികൃതര്‍ ദുര്‍ഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു. അവിടെ നിന്ന് ഗ്രാമത്തിലേക്ക് മടങ്ങിയെങ്കിലും പിന്നീട് ഗോവയില്‍ ജോലിക്ക് പോയതോടെ കുറച്ച് ഇംഗ്ലീഷ് പഠിച്ചുവെന്ന് അമ്മ സീതാബായി പറയുന്നു. ആഗസ്ത് 11 ന് രക്ഷാബന്ധന് .വീട്ടിലെത്തി മടങ്ങുമ്പോഴാണ് കുടുംബാംഗങ്ങളോട് താന്‍ ഉടനെ പ്രശസ്തനാകുമെന്ന് ധുര്‍വെ പറഞ്ഞത്.

ഗ്രാമത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലയുള്ള സാഗര്‍ നഗരത്തിലേക്ക് സൈക്കിളിലാണ് ധുര്‍വെ എത്തിയത്. ആഗസ്ത് 25ന് മോത്തി നഗര്‍ ഏരിയയിലെ ഒരു ഹോട്ടലില്‍ താമസിച്ചതായി പോലീസ് പറയുന്നു. ആഗസ്ത് 28ന് രാത്രിയിലാണ് ആദ്യ കൊലപാതകം നടത്തിയത്. ഒരു ഫാക്ടറിയിലെ കാവല്‍ക്കാരനായ കല്യാണ്‍ ലോധിയെ(50) ഇടിച്ചു വീഴ്ത്തി. ചുറ്റിക ഉപയോഗിച്ചാണ് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

29ന് രാത്രി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്സ് കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ ശംഭു നാരായണ്‍ ദുബെയെ(60) ഇയാള്‍ കൊലപ്പെടുത്തി. സാഗറില്‍ ദുബെയുടെ തല കല്ലുകൊണ്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തി. അടുത്ത ദിവസം രാത്രിയില്‍ മോത്തി അതേ പ്രദേശത്ത് ഒരു വീട്ടിലെ വാച്ച്മാനായ മംഗള്‍ അഹിര്‍വാറിനെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ധുര്‍വെ ഭോപ്പാലിലേക്ക് താവളം മാറ്റി. ഒരുദിവസം നഗരത്തില്‍ അലഞ്ഞുനടന്ന ഇയാള്‍ വ്യാഴാഴ്ച രാത്രി നഗരത്തിലെ മാര്‍ബിള്‍ കടയിലെ സെക്യൂരിറ്റി ജീവനക്കാരനായ സോനു വര്‍മയെ(23) കൊലപ്പെടുത്തിയത്. ഖജൂരി മേഖലയില്‍ മറ്റൊരു സുരക്ഷാ ജീവനക്കാരനെ ഇയാള്‍ മാര്‍ബിള്‍കല്ല് കൊണ്ട് അടിച്ച് പരിക്കേല്‍പിച്ചതായും ലോക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സന്ധ്യ മിശ്ര പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇരകളുടെ ഫോണുകള്‍ ഇയാള്‍ കൈവശപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.

Share7TweetSendShareShare

Latest from this Category

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി

എബിവിപി സംസ്ഥാനതല മെമ്പർഷിപ്‌ ക്യാമ്പയിൻ ഡോ. വീരേന്ദ്ര സിംഗ് സോളങ്കി ഉദ്ഘാടനം ചെയ്തു

നാരദ ജയന്തി ആഘോഷവും മാധ്യമ പുരസ്‌കാര സമർപ്പണവും നാളെ

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ചങ്ങനാശേരി കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രം പുരസ്കാര നിറവിൽ…

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

കുടുംബ സങ്കൽപ്പത്തിലാണ് ഭാരത സംസ്കൃതിയുടെ നിലനിൽപ്പ് : പ്രൊഫ.രവീന്ദ്ര ജോഷി

ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന ലക്ഷ്യവുമായി, ലഹരി വിരുദ്ധ ജനകീയ സഭയ്ക്ക് തുടക്കം കുറിച്ച് സേവാഭാരതി

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies