ന്യൂദൽഹി: പത്രപ്രവർത്തനമെന്നത് വാർത്തകളുടെ വിതരണം മാത്രമല്ല, പൊതുജന ബോധവത്കരണവും കാഴ്ചപ്പാടുകളുടെ രൂപവത്കരണവും കൂടിയാണെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. “ഓർഗനൈസർ: മാധ്യമമുന്നേറ്റത്തിൻ്റെ 80 വർഷങ്ങൾ” എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സർകാര്യവാഹ്. പത്രപ്രവർത്തനത്തിനും പൊതു സംവാദത്തിനും രാഷ്ട്രനിർമ്മാണത്തിനും നൽകിയ സംഭാവനകൾക്ക് ഉപരാഷ്ട്രപതി സി പി. രാധാകൃഷ്‌ണനും ദത്താത്രേയ ഹൊസബാളെയും ഓർഗനൈസറിന് ആദരവ് അർപ്പിച്ചു. ആദരാഞ്ജലികൾ

എട്ട് പതിറ്റാണ്ടായി മാധ്യമരംഗത്ത് ദേശീയ മൂല്യങ്ങൾ നിർഭയം ഉയർത്തിപ്പിടിച്ച സ്ഥാപനമാണ് ഓർഗനൈസറെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
തൻ്റെ ദേശീയ വീക്ഷണങ്ങളെ രൂപപ്പെടുത്തിയതിൽ ഓർഗനൈസറിന് വലിയ പങ്കുണ്ടെന്ന് സർകാര്യവാഹ് പറഞ്ഞു. ബെംഗളൂരു സർവകലാശാലാ കാമ്പസിലെ ആദ്യ ദിവസങ്ങളിൽ വിദൂരത്തു നിന്നെത്തുന്ന സ്നേഹനിധിയായ അദ്ധ്യാപകനായാണ് ഓർഗനൈസർ അനുഭവപ്പെട്ടത്.
ഓർഗനൈസർ വെറുമൊരു വാരികയല്ല, മറിച്ച് ഡിജിറ്റൽ യുഗത്തിനു മുമ്പുള്ള കാലഘട്ടത്തിലെ ഒരു വൈചാരിക മുന്നേറ്റമാണ്. ധാർമ്മിക പത്രപ്രവർത്തനത്തിൽ വേരൂന്നി പത്രസ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി പൊരുതിയ പാരമ്പര്യമാണ് ഓർഗനൈസറിനുള്ളത്, അദ്ദേഹം കൂട്ടിച്ചേർത്തു.
ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്ററായ കെ.ആര്‍. മല്‍ക്കാനിയുടെ കഠിനവും ധീരവുമായ പത്രപ്രവര്‍ത്തനത്തെയും അദ്ദേഹം സ്മരിച്ചു. കെ.ആര്‍. മല്‍ക്കാനി സൈദ്ധാന്തികനും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ആളുമായിരുന്നു.
രാജ്യത്തുടനീളം നൂറുകണക്കിന് പത്രപ്രവർത്തകരെയും എഴുത്തുകാരെയും ഓർഗനൈസർ സൃഷ്ടിച്ചിട്ടുണ്ട്. ലാഭത്തിനപ്പുറം ആദർശത്തിനും ദേശീയതയ്ക്കും വേണ്ടി പരിശ്രമിക്കുകയാണ് ഓർഗനൈസർ. സമകാലിക വെല്ലുവിളികൾക്കിടയിലും എട്ട് പതിറ്റാണ്ടായി “രാഷ്ട്രാത്മാവിന്റെ ശബ്ദമായി” ഓർഗനൈസർ പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം അഭിനന്ദിച്ചു.

താനൊരു സ്വയംസേവകനാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. പൊതു സംവാദങ്ങളിലും ദേശീയ പത്രപ്രവർത്തനത്തിലും തലമുറകളായുള്ള തുടർച്ച, പ്രതിബദ്ധത എന്നിവയെയാണ് ഓർഗനൈസർ പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലാണ് ഓർഗനൈസർ ജനിച്ചതെന്നും ദേശീയ പത്രപ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന് സമൂഹത്തിന്റെ കൂട്ടായ ബോധത്തിൽ നിന്നാണ് അത് ശക്തി നേടിയതെന്നും അദ്ദേഹം പറഞ്ഞു. വിഭജന സമയത്ത് ജനങ്ങളുടെയും അഭയാർത്ഥികളുടെയും ശബ്ദമായി ഓർഗനൈസർ എങ്ങനെ പ്രവർത്തിച്ചുവെന്ന് അദ്ദേഹം ചൂണിക്കാട്ടി.















Discussion about this post