VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

ലോകകപ്പിന് നാളെ കൊടിയേറ്റം; ആദ്യ മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടും

VSK Desk by VSK Desk
19 November, 2022
in കായികം
Share
Tweet
SendTelegram

ദോഹ: അറബ് മണ്ണില്‍ വിരുന്നെത്തിയ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ ദോഹയില്‍ തുടക്കം. ഇന്ത്യന്‍ സമയം രാത്രി 9.30ന് ആതിഥേയരായ ഖത്തര്‍-ഇക്വഡോറുമായി ഏറ്റുമുട്ടുന്നതോടെ 22-ാം ലോകകപ്പിന് തുടക്കം. അല്‍ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയമാണ് ഉദ്ഘാടന മത്സരത്തിന്‍റെ വേദി. ലുസൈല്‍ സ്റ്റേഡിയം കഴിഞ്ഞാല്‍ ലോകകപ്പിനായി ഖത്തര്‍ ഒരുക്കിയിരിക്കുന്ന രണ്ടാമത്തെ വലിയ സ്റ്റേഡിയമാണിത്. 60,000 കാണികളെ ഇവിടെ ഉള്‍ക്കൊള്ളാം.

ഉദ്ഘാടന മത്സരത്തിന് മുന്‍പായി ഇന്ത്യന്‍ സമയം രാത്രി 7.30ന് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകുമെങ്കിലും കലാപരിപാടകള്‍ തുടങ്ങുന്നത് എട്ട് മണിയോടെ. ഖത്തറിന്‍റെ ചരിത്രവും പാരമ്പര്യവും തനിമയും ഉള്‍പ്പെടുന്ന കലാരൂപങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കും. അവയെന്തൊക്കെയാണെന്നത് സസ്‌പെന്‍സായി നിലനിര്‍ത്തിയിരിക്കുകയാണ് സംഘാടകര്‍.  

കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, അല്‍ ബിദ്ദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദി കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി തുറന്നു. ഇന്ന് മുതല്‍ സജീവമാകുന്ന ഫിഫ ഫാന്‍സോണിന്‍റെ തയ്യാറെടുപ്പുകളും സുരക്ഷാ പരിശോധനയും വിലയിരുത്തുന്നതിനായ കഴിഞ്ഞ ദിവസം പരീക്ഷണ പരിപാടിയും സംഘടിപ്പിച്ചു. ഈ നിമിഷത്തിനായി കാത്തിരുന്ന ഫുട്ബോള്‍ ആരാധകര്‍ ഫാന്‍ സോണിലെ 188 ഹെക്ടറില്‍ പരന്നു കിടക്കുന്ന അല്‍ ബിദ്ദയിലേക്ക് ഒഴുകിയെത്തി. ഹയ്യാ കാര്‍ഡുള്ളവര്‍ക്കായിരുന്നു കര്‍ശന പരിശോധനയിലൂടെ പാര്‍ക്കിനുള്ളിലേക്ക് പ്രവേശനം അനുവദിച്ചത്.

ആകാശം തൊടുന്ന ഉയരത്തില്‍ കൂറ്റന്‍ സ്‌ക്രീനില്‍ അപ്പോഴേക്കും പാട്ടും ഡാന്‍സും തുടങ്ങിയിരുന്നു. തൊട്ടു താഴെയുള്ള വേദിയില്‍ നിറഞ്ഞാടുന്ന കാലകാരന്മാര്‍ക്ക് മുമ്പാകെ പലദേശക്കാര്‍ നിറഞ്ഞു. മെക്സിക്കോ, ടുണീഷ്യ, അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങി ലോകകപ്പില്‍ മാറ്റുരയ്ക്കുന്ന ടീമുകളുടെ ആരാധകര്‍ ഓരോ ഇടത്തായി കേന്ദ്രീകരിച്ച് പാട്ടിനൊപ്പം ചുവടുവച്ചു. 20,000 പേര്‍ പ്രവേശിച്ചതോടെ ഗേറ്റുകള്‍ അടഞ്ഞു. എങ്കിലും വൈകാതെ അകത്തു കയറാന്‍ കഴിയുമെന്ന കാത്തിരിപ്പില്‍ കോര്‍ണിഷിലെ തെരുവിലും അല്‍ ബിദ്ദ പാര്‍ക്കിന് പുറത്തുമായി ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. തിരക്ക് നിയന്ത്രിച്ച ശേഷം, കൂടുതല്‍ പേരെ പ്രവേശിപ്പിച്ച് ഫാന്‍ ഫെസ്റ്റിന്‍റെ ആഘോഷത്തിന് കൊടിയേറ്റമായി.

പോപ് സംഗീത ലോകത്തെ രാജാവ് മൈക്കല്‍ ജാക്സനുള്ള ആദരവായാണ് സംഗീത പരിപാടി അരങ്ങേറിയത്. മൈക്കല്‍ ജാക്സന്‍ ഷോകളിലൂടെ ലോകപ്രശസ്തിയാര്‍ജിച്ച റോഡ്രിഗോ ടീസറായിരുന്നു ‘ജാക്സ്ണ്‍ ട്രിബ്യൂട്ടിന്’ നേതൃത്വം നല്‍കിയത്. ഇന്ന് മുതല്‍ ഡിസംബര്‍ 18 വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ ഫാന്‍ എന്‍ഗേജ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കും. ലോകകപ്പില്‍ ആദ്യമായാണ് ഫിഫ ഹോസ്റ്റ് കണ്‍ട്രി ഫാന്‍ എന്‍ഗേജ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 60 രാജ്യങ്ങളില്‍ നിന്നായി 400ലധികം ഫാന്‍ ലീഡര്‍ ഇതിന്‍റെ ഭാഗമാണ്.

ഇന്നലെ ബെല്‍ജിയം, സ്പെയിന്‍, ജപ്പാന്‍, ക്രൊയേഷ്യ, ഘാന, കോസ്റ്ററിക്ക ടീമുകള്‍ ലോകകപ്പിനായി ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഇന്ന് ബ്രസീല്‍, കാമറൂണ്‍, പോര്‍ച്ചുഗല്‍, സെര്‍ബിയ, ഉറുഗ്വെ ടീമുകളും എത്തും.

Share1
Tweet
SendShareShare

Latest from this Category

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

പാകിസ്ഥാനെ അടിച്ചൊതുക്കി നേടിയ വിജയം ; ഇന്ത്യൻ ടീമിന് 21 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മേജർ ധ്യാൻചന്ദിന്റെ ഓർമകളിൽ ഇന്ന് ദേശീയ കായിക ദിനം

വാർത്തകളും അറിവുകളും സത്യസന്ധമായി എത്തിക്കുക എന്ന യഥാർത്ഥ മാധ്യമ ധർമം വേദകാലത്ത് നിർവഹിച്ച മഹത് വ്യക്തിത്വമാണ് മഹർഷി നാരദൻ : എം. രാജശേഖരപ്പണിക്കർ

ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും ഭാരതത്തിന് സ്വര്‍ണ്ണം

Load More

പുതിയ വാര്‍ത്തകള്‍

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies