കൊച്ചി: പി. നാരായണ്‍ജി നടത്തിയത് സര്‍ഗാത്മകമായ പ്രവര്‍ത്തങ്ങളെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. നാരായണ്‍ജിയെ പോലുള്ളവര്‍ മാധ്യമപ്രവര്‍ത്തന മേഖലയ്‌ക്ക് ആവശ്യമാണ്. ഒരു പത്രത്തിന് കാലുറപ്പിച്ച് നിര്‍ത്താന്‍ സാധിക്കുന്നത് ഇത്തരം വ്യക്തികള്‍ പിറവിയെടുക്കുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തകരുടെ ജീവിതം മിക്കവാറും പാഴായി പോകുന്ന ജീവിതങ്ങളാണ്. ആ സാഹചര്യത്തിലാണ് നാരായണ്‍ജി അസാധരണമായ പ്രവര്‍ത്തനത്തിലൂടെ നേട്ടം കൈവരിച്ചത്.
പത്രപ്രവര്‍ത്തകന്‍ നിരവധി മേഖലയില്‍ പ്രവര്‍ത്തിക്കേണ്ടയാളാണ്. നല്ല പത്രപ്രവര്‍ത്തകന്‍ ജനങ്ങള്‍ക്ക് വിശ്വാസം അര്‍പ്പിക്കാവുന്ന വ്യക്തിയായി മാറണം. ഇന്ന് അത്തരത്തിലുള്ളയാളുകളെ കണ്ട് കിട്ടാന്‍ സാധിക്കാത്ത കാലത്തേക്കാണ് നാം എത്തുന്നത്. അടിയന്തരാവസ്ഥ കാലത്ത് നിരോധിച്ച ജന്മഭൂമി പിന്നീട് ദിനപത്രമായി രൂപപ്പെട്ട ദിനത്തില്‍ എറണാകുളത്ത് നടന്ന ഉദ്ഘാടന സഭയില്‍ പങ്കെടുത്തയാളാണ് ഞാന്‍. അന്ന് മുതല്‍ ജന്മഭൂമിയേയും നാരായണ്‍ജിയേയും നിരീക്ഷിക്കുന്നയാളാണ്.
എല്ലാ പത്രങ്ങളും ആരോഗ്യത്തോടെ നിലനില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം. പദ്മാ പുരസ്‌കാര ശ്രേണിയിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് നാരായണ്‍ജി ലഭിച്ചത്. 50 വര്‍ഷം പിന്നിട്ട ജന്മഭൂമി കുടുംബത്തിനുള്ള ബഹുമതി കൂടിയാണ് ഈ പുരസ്‌കാര നേട്ടമെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രം നല്‍കുന്ന ആദരവില്‍ പങ്ക്‌ചേരുന്നതായും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.















Discussion about this post