കൊല്ലം: എഴുത്തിനായി സമ്പൂർണ്ണമായി ജീവിതം സമർപ്പിച്ച കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്. ചരിത്രത്തിൽ ഇടം പിടിക്കാനല്ല അദ്ദേഹം തൂലിക ചലിപ്പിച്ചത് മറിച്ച് കാലംമായിച്ച് കളഞ്ഞ ചരിത്രത്തെ പരിചയപ്പെടുത്താനായിരുന്നു. ബഹുമുഖ വ്യക്തിത്വമുള്ള ഒരസാധാരണ വ്യക്തിത്വമാണ് പ്രിയദർശൻസാർ. അധ്യാപകനായി ജീവിതമാരംഭിച്ച അദ്ദേഹം വോളൻ്റി റിട്ടയർമെൻ്റ് വാങ്ങി മനോരമയിൽ പ്രവേശിച്ചു. ശ്രീ നാരായണ ഗുരു സുവർണ രേഖകൾ, കുമാരനാശാൻ്റെ മുഖപ്രസംഗങ്ങൾ, ആശാൻ്റെ അറിയപ്പെടാത്ത മുഖങ്ങൾ എന്നിവയടക്കം നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ അദ്ദേഹം യോഗനാദം മാസികയുടെ എക്സിക്യാട്ടിവ് എഡിറ്ററുമായിരുന്നു. ഭാഷാപോഷിണിയിൽ പഴമയിൽ നിന്ന് എന്ന പരമ്പര കൈകാര്യം ചെയ്യുന്നു. 1992 മുതൽ 1995 വരെ SNDP യോഗം വൈസ് പ്രസിഡൻ്റുമായിരുന്നു. 90 വയസ് പിന്നിട്ട അദ്ദേഹം ഇന്നും ശാരീരിക അവശതകൾ മാറ്റിവെച്ച് എഴുത്തിൻ്റെ വഴിയിലാണ്.


















Discussion about this post