നാഗ്പൂർ : സംഘ പരിശീലനവർഗിൽ എത്തി സ്വയംസേവകരെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടുള്ള ആശാ ഭോസ്ലെയുടെ കത്ത് കഴിഞ്ഞ വർഷം വാർത്തകളിലിടം പിടിച്ചിരുന്നു. നാഗ്പൂരിൽ നടന്ന കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയുടെ സമാപന ചടങ്ങിനെത്താൻ പറ്റാതിരുന്നതിൽ വിഷമം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു വികാരനിർഭരമായ ആ കുറിപ്പ്. സംഘ ആസ്ഥാനത്ത് വന്ന് രാഷ്ട്രസേവനത്തിനായി സ്വയം സമര്‍പ്പിക്കാന്‍ പരിശീലനം നേടുന്ന സ്വയംസേവകരെ കാണുക എന്നത് എന്റെ അതിയായ ആഗ്രഹമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം, അനാരോഗ്യം കാരണം, എനിക്കതിന് സാധിക്കുന്നില്ല. പൂര്‍ണ വിശ്രമം എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനാല്‍, എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടും, എനിക്ക് ഈ യാത്ര ഹൃദയഭാരത്തോടെ മാറ്റിവയ്‌ക്കേണ്ടി വന്നു. സംഘപ്രവര്‍ത്തനത്തെക്കുറിച്ചുള്ള എന്റെ ആശംസകളും വികാരങ്ങളും ഞാന്‍ ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. സംഘ സ്വയംസേവകരും അവരുടെ പ്രവര്‍ത്തനവും നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് വലിയ അടിത്തറയും പ്രതീക്ഷാകിരണവുമാണ്. സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഹൃദയംഗമമായ ആശംസകള്‍ നേരുന്നു, സാധ്യമായ എല്ലാ സഹകരണവും ഉറപ്പുനല്‍കുന്നു. എന്റെ ആരോഗ്യം മെച്ചപ്പെട്ടാലുടന്‍ അങ്ങയെ കാണാന്‍ ആഗ്രഹിക്കുന്നു, ഈ ആഗ്രഹം സാധിക്കുമെന്നാണ് പ്രതീക്ഷ….. സർസംഘചാലക് ഡോ. മോഹൻ ഭാഗവതിനെ അഭിസംബോധന ചെയ്ത കത്തിൻ്റെ ഉള്ളടക്കമിതായിരുന്നു.
വീരസവർക്കറിൻ്റെ അനുഗ്രഹങ്ങളേറ്റ് വളർന്ന ബാല്യമാണ് ആശയുടെയും ചേച്ചി ലത മങ്കേഷ്കറിൻ്റെയും. ആർഎസ് എസ് പ്രവർത്തകർക്കും കാര്യകർത്താക്കൾക്കും എന്നും സ്വാതന്ത്ര്യമുള്ള ദിനനാഥ് മങ്കേഷ്കറിൻ്റെ കുടുംബത്തിലെ ഒരു കണ്ണി കൂടി മറയുന്നു. ദേശീയതയും സംഗീതവും ജീവിതോപാസനയാക്കിയ ആശാ ഭോസ്ലെ സ്വയംസേവകർക്ക് എന്നും പ്രേരണയാണ്.













Discussion about this post