കൊച്ചി: കുട്ടികളുടെ ജീവിതത്തിൽ മാതാപിതാക്കൾ എപ്പോഴും മികച്ച മാതൃകകളായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തിൽ എട്ടു ദിവസമായി സംഘടിപ്പിച്ചു വന്ന വേനൽക്കാല ക്യാമ്പിന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സ്വാമി ഭുവനാത്മാനന്ദ അധ്യക്ഷത വഹിച്ചു.
സ്വാമി വിവേകാനന്ദന്റെ ജീവിതവും ഉപദേശങ്ങളും ആസ്പദമാക്കിയുള്ള ക്ലാസുകൾ, ജീവിത നൈപുണ്യ പരിശീലനം, യോഗ, ഗീതാപഠനം, സംസ്കൃതം, വേദമന്ത്രങ്ങൾ, കഥാപ്രസംഗം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. കൂടാതെ കൃഷിപരിശീലനം, ഭജനകൾ, കുട്ടികളുടെ നിരീക്ഷണശേഷി വർധിപ്പിക്കുന്ന കളികൾ എന്നിവയും ഉൾപ്പെടുത്തിയിരുന്നു. ഭഗവദ്ഗീതയിലൂടെ ധാർമിക മൂല്യങ്ങളും ജീവിതപാഠങ്ങളും കുട്ടികൾക്ക് പകർന്നുനൽകി.

വെറുമൊരു ക്യാമ്പ് എന്നതിലുപരി കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്വ വികാസത്തിനും മുൻഗണന നൽകുന്ന രീതിയിലാണ് ശിബിരം ക്രമീകരിച്ചിരുന്നത്. അവരുടെ ചിന്തകളിൽ നന്മയുടെ വിത്തുകൾ പാകാനും ശരിയായ ദിശാബോധം നൽകാനും ഈ എട്ടു ദിവസത്തെ പരിശീലനം സഹായിച്ചു. കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് ശക്തമായ അടിത്തറ പാകുന്നതിനൊപ്പം ഭാവിയിൽ ഉത്തമ പൗരന്മാരായി വളരാൻ ഈ അനുഭവം അവർക്ക് വലിയൊരു സമ്പാദ്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
















Discussion about this post