കോട്ടയം: ശ്രീനാരായണഗുരുവിന്റെ ജീവിതം ഒരുകാലത്തും വിസ്മരിക്കാനാവാത്തതും അത്രമേൽ ആഴമുള്ളതുമാണ്. അതുകൊണ്ടുതന്നെ, പി. പരമേശ്വരൻ രചിച്ച ‘ശ്രീനാരായണ ഗുരു: നവോത്ഥാനത്തിന്റെ പ്രവാചകൻ’ എന്ന പുസ്തകം വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് അഡ്വ. അനിൽ ഐക്കര അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ അനശ്വരനായ വ്യക്തിത്വമാണ് ശ്രീനാരായണഗുരു. സമത്വവും സഹോദരത്വവും മനുഷ്യസ്നേഹവും പ്രബോധിപ്പിച്ച ഗുരുദേവനെ ‘നവോത്ഥാനത്തിന്റെ പ്രവാചകൻ’ എന്ന് ചിന്തകനും എഴുത്തുകാരനുമായ പി. പരമേശ്വരൻ ഈ കൃതിയിൽ വിശേഷിപ്പിക്കുന്നു. ഗുരുദേവന്റെ ദർശനങ്ങളെയും നവോത്ഥാന സംഭാവനകളെയും ആഴത്തിൽ വിശകലനം ചെയ്യുന്ന ഗ്രന്ഥമാണിത്.
ജാതിവ്യവസ്ഥയും അനാചാരങ്ങളും ശക്തമായിരുന്ന കാലഘട്ടത്തിൽ, ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന മഹാവാക്യത്തിലൂടെ സമൂഹത്തെ സമത്വത്തിന്റെ പാതയിലേക്ക് നയിക്കാൻ ഗുരുദേവന് സാധിച്ചു. സാമൂഹിക നീതിയും ആത്മീയ ഉണർവും ഒരുമിച്ചുകൊണ്ടുവരാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിർണായകമായിരുന്നു. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ ഇന്നും അത്യന്തം പ്രസക്തമാണെന്നും, സമൂഹത്തിൽ ഐക്യവും മാനവികതയും നിലനിർത്താൻ ഗുരുവിന്റെ ദർശനങ്ങൾ എന്നും മാർഗദീപമായിരിക്കുമെന്നും പി. പരമേശ്വരൻ കൃതിയിൽ ചൂണ്ടിക്കാട്ടുന്നു.
യോഗത്തിൽ Dr. ബിനു സചിവോത്തമപുരം അധ്യക്ഷനായിരുന്നു. ഉടൽപ്പൂരം എന്ന കഥാസമാഹാരം രചിച്ച ബിനു സചിവോത്തമപുരത്തെ രാഷ്ട്രീയ സ്വയംസേവക സംഘം മാന്യ ഖണ്ഡ് സംഘചാലക് പി.ഡി.ബാലകൃഷ്ണൻ ആദരിച്ചു. രാഗേഷ് രാജു, ജനപ്രദീപ് ആർ എന്നിവർ സംസാരിച്ചു

















Discussion about this post