പൊതുജീവിതത്തിൽ ലാളിത്യവും എളിമയും കൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് പ്രകാശ് സിംഗ് ബാദലെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ രാഷ്ട്രീയ ജീവിതത്തിൽ സമർപ്പിതനായ ഒരു മുതിർന്ന വ്യക്തിത്വത്തിന്റെ അഭാവം വളരെക്കാലം അനുഭവപ്പെടുമെന്നും പറഞ്ഞു.
പ്രകാശ് സിംഗ് ബാദലിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഈ സങ്കടം താങ്ങാനുള്ള ശക്തി നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന്
മോഹൻ ഭഗവത്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.












