VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

സിപജ്ഹറില്‍ അക്രമത്തിന് പിന്നില്‍ പോപ്പുലര്‍ഫ്രണ്ട്

ഒന്‍പത് പോലീസുകാര്‍ക്ക് ഗുരുതര പരിക്ക്

VSK Desk by VSK Desk
26 September, 2021
in വാര്‍ത്ത
Share
Tweet
SendTelegram

ഗുവാഹതി: സിപജ്ഹറില്‍ പോലീസിനെതിരെ നടന്നത് ക്രൂരമായ അതിക്രമം. പോപ്പുലര്‍ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസിനെതിരെ അക്രമം അഴിച്ചുവിട്ടത്. ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അക്രമത്തിലെ പോപ്പുലര്‍ഫ്രണ്ടിന്റെ പങ്കാളിത്തം തെളിയിക്കുന്ന രേഖകള്‍ ആസം സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറി. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്നും ആസം മുഖ്യമന്ത്രി ആവശ്യമുന്നയിച്ചിട്ടുണ്ട്.
അനധികൃത സ്വത്ത് ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന വാഗ്ദാനത്തിന് പകരമായി, കഴിഞ്ഞ 3 മാസത്തിനകം കൈയേറ്റക്കാരില്‍ നിന്ന് 28 ലക്ഷം രൂപ പോപ്പുലര്‍ഫ്രണ്ട് വാങ്ങിയെന്ന് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചു. ഒഴിപ്പിക്കല്‍ തടയുന്നതില്‍ പരാജയപ്പെട്ടപ്പോഴാണ് പോലീസിനെതിരെ അക്രമം ആരംഭിച്ചതെന്ന് ഹിമന്ദ് ബിശ്വ ശര്‍മ്മ പറഞ്ഞു.

അറുപത് കുടുംബങ്ങളെയാണ് സിപജ്ഹറില്‍ നിന്ന് ഒഴിപ്പിക്കേണ്ടത്. എന്നാല്‍ ഒഴിപ്പിക്കല്‍ തടയാനെന്ന പേരില്‍ അവിടെ തടിച്ചുകൂടിയത് പതിനായിരത്തിലധികം പേരാണ്. ആസാമിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ആധിപത്യം ചെലുത്താനും ജനസംഖ്യാവിസ്‌ഫോടനത്തിന് വഴിയൊരുക്കാനും ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കശ്മീരിലും മറ്റും പരീക്ഷിച്ചതിന് സമാനമായി സിപജ്ഹര്‍ പിടിച്ചെടുത്ത് അരാജകത്വം സൃഷ്ടിക്കാനാണ് പോപ്പുലര്‍ഫ്രണ്ടിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഡാരംഗ് ജില്ലയിലെ ധോല്‍പൂരില്‍ ആധിപത്യം സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. വര്‍ഷങ്ങളായി കയ്യേറിയ ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ജനക്കൂട്ടത്തെ ഇളക്കിവിട്ട് പോലീസിനെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നത്. അക്രമത്തിന് സൂത്രധാരന്മാരായവരെ കണ്ടെത്തിയിട്ടുണ്ട്. ഒരു കോളേജ് അധ്യാപകനടക്കം ആറംഗ സംഭവമാണ് ഈ പ്രദേശം കേന്ദ്രീകരിച്ച് അരാജകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.  

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഓള്‍ അസം ന്യൂനപക്ഷ വിദ്യാര്‍ത്ഥി യൂണിയനുമായി  രണ്ട് തവണ ചര്‍ച്ച നടത്തി. ഡാരംഗിലെ ഡെപ്യൂട്ടി കമ്മീഷണറും വിദ്യാര്‍ത്ഥിയൂണിയന്‍ നേതാക്കളും പലതവണ അവിടെ പോയിട്ടുണ്ട്. കയ്യേറ്റക്കാര്‍ ഭൂരഹിതരല്ല. സംസ്ഥാനത്തിന്റെ പലഭാഗത്തായി ഭൂമിയും വീടുമുള്ള ആളുകളാണ് ഇവരെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതിനിടെ 26 വൈഷ്ണവ മഠങ്ങള്‍ നുഴഞ്ഞുകയറ്റക്കാര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ആസമിലെ 4 ലക്ഷം ഹെക്ടര്‍ വനപ്രദേശം ഇക്കൂട്ടര്‍ കൈയേറിയെന്ന് വിവരാവകാശ രേഖ വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ മൊത്തം വനമേഖലയുടെ 22 ശതമാനവും ഇവരുടെ കൈയിലാണെന്നത് ആശങ്ക ഉണര്‍ത്തുന്നതാണ്.  അസമിലെ 33 ജില്ലകളില്‍ 15 ലും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ ആധിപത്യം പുലര്‍ത്തുകയും ഇവിടങ്ങളില്‍ നിയമവിരുദ്ധമായി ഗ്രാമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share19
Tweet
SendShareShare

Latest from this Category

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies