VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

അന്താരാഷ്ട്ര വേദിയില്‍ ഖത്തറിനെതിരെ ബിഎംഎസ്

ഇതുവരെ മരിച്ചത് 1,611 ഇന്ത്യന്‍ തൊഴിലാളികള്‍

VSK Desk by VSK Desk
15 June, 2022
in വാര്‍ത്ത
ShareTweetSendTelegram

ന്യൂദല്‍ഹി: ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തില്‍ ഖത്തറിന്റെ തൊഴിലാളിദ്രോഹനിലപാടുകള്‍ തുറന്നുകാട്ടി ബിഎംഎസ്. ഖത്തറില്‍ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ മനുഷ്യാവകാശ ലംഘനത്തിന് വിധേയമാകുകയാണെന്നും അടിമപ്പണിയാണ് അവിടെ നടക്കുന്നതെന്നും ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്‍മയ പാണ്ഡ്യ വിമര്‍ശിച്ചു.  ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മ്മാണങ്ങള്‍ നടക്കുന്ന മേഖലയില്‍ അടിമകള്‍ക്ക് തുല്യമായാണ് തൊഴിലാളികളെ കൈകാര്യം ചെയ്യുന്നതെന്നും 2014 മുതല്‍ ഇതുവരെ 1,611 ഇന്ത്യന്‍ തൊഴിലാളികളാണ് ഖത്തറില്‍ മരിച്ചതെന്നും ബിഎംഎസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.  ഇന്ത്യയുടെ ഔദ്യോഗിക തൊഴിലാളി സംഘടനാ പ്രതിനിധികളായാണ് ബിഎംഎസ് സംഘം സമ്മേളനത്തില്‍ പങ്കെടുത്തത്. മെയ് 27 മുതല്‍ ജൂണ്‍ 11 വരെയാണ് ജനീവയില്‍ തൊഴിലാളി സമ്മേളനം ചേര്‍ന്നത്.
വിഷയം ഖത്തര്‍ തൊഴിലാളി പ്രതിനിധികളുമായി ബിഎംഎസ് നേതാക്കള്‍ ഉന്നയിച്ചു. ദല്‍ഹിയിലെ ഖത്തര്‍ അംബാസഡറിനോടും കേന്ദ്ര തൊഴില്‍,വിദേശകാര്യ മന്ത്രാലയങ്ങളോടും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
നിരവധി അന്താരാഷ്ട്ര നിരീക്ഷകസംഘങ്ങള്‍ ഖത്തറില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ടെന്ന് ഹിരണ്മയ പാണ്ഡ്യ വ്യക്തമാക്കി. തൊഴിലാളികളുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിന് പോലും വലിയ അലംഭാവമാണ് ഖത്തര്‍ കാണിക്കുന്നത്. പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുക, കൂടുതല്‍ ജോലി ചെയ്യിക്കുക, അവധി നിഷേധിക്കുക, താമസ സംവിധാനങ്ങള്‍ ദുഷ്‌ക്കരമാക്കുക, ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയമാക്കുക, പഠിച്ച തൊഴിലിന് പകരം മറ്റു തൊഴിലുകള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുക, മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുക എന്നിവ മരണസംഖ്യ ഉയരാന്‍ കാരണമാണ്.
തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യവും മനുഷ്യാവകാശങ്ങളും നല്‍കുക, മരണപ്പെട്ട തൊഴിലാളികളുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കുക, റിക്രൂട്ടിങ് ഏജന്‍സികള്‍ മതിയായ നഷ്ടപരിഹാരം നല്‍കുക, കുടിയേറ്റ നിയമത്തിന്റെ ലംഘനങ്ങള്‍ നടത്തുന്ന മനുഷ്യശക്തി വിതരണ ഏജന്‍സികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ബിഎംഎസ് മുന്നോട്ടുവെച്ചു.
 ഇതേവിഷയത്തില്‍ നേരത്തെയും ബിഎംഎസ് അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനിലും മറ്റും പരാതികള്‍ ഉന്നയിച്ചിരുന്നു. തൊഴിലാളികള്‍ക്ക് എല്ലാവിധ സുരക്ഷിതത്വവും നല്‍കുമെന്നായിരുന്നു അന്ന് ഖത്തര്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ തൊഴിലാളികളുടെ മരണം തുടര്‍ക്കഥയായതോടെയാണ് ഖത്തറിനെതിരെ അന്താരാഷ്ട്ര വേദിയില്‍ ബിഎംഎസ് വീണ്ടും രംഗത്തെത്തിയത്.

ShareTweetSendShareShare

Latest from this Category

ആർ. ഗോപാൽ അന്തരിച്ചു

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ. ഗോപാൽ അന്തരിച്ചു

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies