VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മോമിന്‍പൂരില്‍ നടന്നത് കൊള്ളയും കൊള്ളിവയ്പും

'അവരെല്ലാം തകര്‍ത്തു, പോലീസ് സഹായിച്ചതേയില്ല'

VSK Desk by VSK Desk
11 October, 2022
in ഭാരതം
ShareTweetSendTelegram

കൊല്‍ക്കത്ത: ‘നാല്പത് വര്‍ഷത്തെ സമ്പാദ്യമാണ് അവര്‍ തകര്‍ത്തത്. പോലീസിനെ പല തവണ വിളിച്ചിട്ട് തിരിഞ്ഞുനോക്കിയതേയില്ല. കട പൂര്‍ണമായും കത്തിച്ചു കളഞ്ഞു,’ അക്രമികള്‍ തകര്‍ത്ത നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചിത്രം കൂട്ടിയോജിപ്പിച്ചുകൊണ്ട് മോമിന്‍പൂരിലെ കലാപത്തില്‍ എല്ലാ നഷ്ടമായ ടിങ്കു പ്രസാദ് വിലപിക്കുന്നു. 2.5 ലക്ഷം രൂപയുടെ നഷ്ടമാണ് ഒറ്റയടിക്ക് ഉണ്ടായത്, സഹോദരന്‍ അമര്‍നാഥ് കൂട്ടിച്ചേര്‍ത്തു.

മോമിന്‍പൂരില്‍ നവരാത്രി ആഘോഷങ്ങള്‍ക്കെതിരെ നടന്ന ആക്രമണത്തിന് പിന്നാലെ നബിദിനത്തില്‍ പതാക കീറിയെന്ന് ആരോപിച്ചാണ് ഞായറാഴ്ച രാത്രി കലാപം നടന്നത്. ബി.കെ. സബര്‍ബന്‍ റോഡില്‍ തകര്‍ന്ന ഗ്ലാസുകളും ഇഷ്ടികകളും കടകള്‍ കത്തിയ ചാരവും നിറഞ്ഞുകിടക്കുന്നു.

അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ മുളകുപൊടി എറിയേണ്ടിവന്നുവെന്ന് തകര്‍ന്ന ജനലുകള്‍ ചൂണ്ടിക്കാട്ടി മഞ്ജു എന്ന വീട്ടമ്മ പറയുന്നു. വീട്ടില്‍ അവരുടെ തേര്‍വാഴ്ചയായിരുന്നു. വീട്ടില്‍ കയറാന്‍ ഭയമായിട്ട് മണിക്കൂറുകളോളം മകളെയും കൈയിലെടുത്ത് നിരത്തില്‍ നില്‍ക്കേണ്ടി വന്നു. നാല് മണിക്കൂര്‍ കഴിഞ്ഞാണ് അരകിലോമീറ്റര്‍ അപ്പുറമുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് ആളത്തിയത്.
സുരേന്ദ്ര മാലിക്കിന്റെയും ഭാര്യ ഗീതയുടെയും കിടപ്പുമുറി അഗ്നിക്കിരയാക്കി. അലമാരകള്‍ നശിപ്പിച്ചു. ‘ഞായറാഴ്ച രാത്രി അനുഭവിച്ച ഭയം വിവരിക്കാനാവില്ല. മരിക്കുമെന്ന് കരുതി. ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു,’ ഗീത കണ്ണീരോടെ പറഞ്ഞു. രണ്ടായിരത്തോളം കുടുംബങ്ങള്‍ പരസ്പരം സഹകരിച്ച് കഴിയുന്നിടമാണ് മോമ്‌നിപൂരിലെ ദോമ്പട്ടി. പൊടുന്നനെ എന്തുണ്ടായെന്ന് അറിയില്ല. ഞങ്ങളുടെ വീടുകള്‍ക്കുനേരെ ബോംബെറിഞ്ഞതും അക്രമിച്ചതും ഇന്നലെ വരെ അടുത്ത് സഹകകരിച്ചിരുന്ന അയല്‍വാസികള്‍ തന്നെയാണ്, പ്രദേശവാസിയായ രമേശ് ഷാ പറഞ്ഞു.

ഏക്ബല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അതിക്രമം നടന്നത്. അക്രമത്തിന് മുന്‍പ് തന്നെ പോലീസ് സ്റ്റേഷനില്‍ ഇസ്ലാമിക സംഘടനകളുടെ ആളുകള്‍ തമ്പടിച്ചിരുന്നതായാണ് വിവരം. നിലവില്‍ പ്രദേശത്തുടനീളം, പ്രത്യേകിച്ച് ക്ഷേത്രങ്ങള്‍ക്ക് പുറത്ത് ദ്രുതകര്‍മ സേനയെ വിന്യസിച്ചിട്ടുണ്ട്.  നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 40 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും ബിജെപി കത്തയച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കൊല്‍ക്കത്ത പോലീസ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് പറഞ്ഞു.

Share19TweetSendShareShare

Latest from this Category

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ജനങ്ങളില്‍ മാനസികൈക്യം അനിവാര്യമാണ്: ഡോ. മോഹന്‍ ഭാഗവത്

ആർഎസ്എസ് പിറന്നത് രാജ്യത്തിന്റെ ദുരവസ്ഥയിൽ നിന്ന്: ഡോ. മോഹൻ ഭാഗവത്

കുട്ടികള്‍ക്ക് പഞ്ചപരിവര്‍ത്തനഗാനവുമായി ഇതിഹാസ്

ദല്‍ഹിയില്‍ ഗര്‍ജന്‍ റാലി നടത്തും; പട്ടികവര്‍ഗ പട്ടികയില്‍ ശുദ്ധീകരണം വേണം: ജനജാതി സുരക്ഷാ മഞ്ച്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ജനങ്ങളില്‍ മാനസികൈക്യം അനിവാര്യമാണ്: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ഏകതാസമ്മേളനങ്ങള്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ

ആർഎസ്എസ് പിറന്നത് രാജ്യത്തിന്റെ ദുരവസ്ഥയിൽ നിന്ന്: ഡോ. മോഹൻ ഭാഗവത്

കുട്ടികള്‍ക്ക് പഞ്ചപരിവര്‍ത്തനഗാനവുമായി ഇതിഹാസ്

ഗോവ വിമോചന ദിനം: പോരാളികള്‍ക്ക് ലോക്ഭവന്റെ ആദരം

രാജ്യാന്തര ചലച്ചിത്രമേള: രാജ്യത്തിനാണ് പ്രാധാന്യം; മറ്റെല്ലാം പിന്നെ: റസൂല്‍ പൂക്കുട്ടി

Load More

Latest English News

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies