മുംബൈ: ഡിസംബർ 24 (ശനിയാഴ്ച) മുതൽ വിമാനത്തിലെ മൊത്തം യാത്രക്കാരിൽ രണ്ട് ശതമാനം പേർ വിമാനത്താവളത്തിൽ എത്തുമ്പോൾ റാൻഡം പരിശോധനയ്ക്ക് വിധേയരാകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രക്കാർ സാമ്പിളുകൾ സമർപ്പിക്കണം, അതിനുശേഷം അവരെ വിമാനത്താവളത്തിൽ നിന്നും പോകാൻ അനുവദിക്കും. പോസിറ്റീവ് റിപ്പോർട്ടിന്‍റെ ഒരു പകർപ്പ്, [email protected] എന്ന വിലാസത്തിലുള്ള സംയോജിത രോഗ നിരീക്ഷണ പ്രോഗ്രാമുമായി ബന്ധപ്പെട്ട ടെസ്റ്റിംഗ് ലബോറട്ടറി (APHO- കളുമായി പങ്കിടുന്നതിന് പുറമെ)കൂടുതൽ തുടർനടപടികൾക്കായി ബന്ധപ്പെട്ട സംസ്ഥാനം/യുടിയുമായി പങ്കിടും.
ഏതെങ്കിലും യാത്രക്കാർ പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞാൽ അവരുടെ സാമ്പിളുകൾ നിയുക്ത ഇൻസാകൊഗ് ലബോറട്ടറി ശൃംഖലയിൽ ജീനോമിക് പരിശോധനയ്ക്ക് അയയ്ക്കണം.സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് ടെസ്റ്റിംഗ് ഏകോപിപ്പിക്കാമെങ്കിലും, അതത് എയർപോർട്ട് ഹെൽത്ത് ഓഫീസുകൾക്ക് (എപിഎച്ച്ഒകൾ) കൃത്യമായി സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ സമർപ്പിച്ചാൽ, പരിശോധനയുടെ ചെലവ് ഈ മന്ത്രാലയം തിരികെ നൽകും. രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരുടെ റാൻഡം സാമ്പിളിംഗ് നടത്തേണ്ടതുണ്ടെന്ന് കേന്ദ്ര മന്ത്രാലയം കഴിഞ്ഞ ദിവസമാണ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്.
അതേസമയം കേന്ദ്ര മന്ത്രാലയവും സംസ്ഥാന സർക്കാരും പ്രാദേശിക തലത്തിൽ പാലിക്കാൻ ആവശ്യപ്പെടുന്ന ഏത് മാർഗനിർദ്ദേശങ്ങളും ഞങ്ങൾ പിന്തുടരാനും നടപ്പിലാക്കാനും തയ്യാറാണെന്ന് അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ ഡോ.സഞ്ജീവ് കുമാർ പറഞ്ഞു.നിലവിൽ, മുംബൈയിൽ അണുബാധ നിരക്ക് വളരെ കുറവാണ്, ജനങ്ങൾപരിഭ്രാന്തരാകേണ്ട യാതൊരു ആവശ്യവുമില്ല,നിരവധിപേരാണ് പല ചോദ്യങ്ങളും ഉന്നയിക്കുന്നത്. കാരണം മുംബൈയിൽ വാക്സിനേഷൻ നിരക്ക് വളരെ കൂടുതലാണ്, ആശുപത്രികളിൽ രോഗികളുടെ എണ്ണവും വളരെ കുറവാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post