VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭക്തിസാന്ദ്രമായി രാമജന്മഭൂമി: ഇന്ന് 155 രാജ്യങ്ങളിൽ നിന്നുള്ള ജലം കൊണ്ട് അഭിഷേകം നടക്കും; എട്ട് രാജ്യങ്ങളുടെ പ്രധിനിധികൾ അയോദ്ധ്യയിലെത്തി

VSK Desk by VSK Desk
23 April, 2023
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യ : ഇന്ന് 155 വിവിധ രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാം ലല്ലയുടെ ജലാഭിഷേകം നടത്തും. അമേരിക്കയിലെ 12 ക്ഷേത്രങ്ങളിലെ 12 നദികളിൽ നിന്നുമുള്ള ജലവും ഇതിൽ ഉൾപ്പെടുന്നു. 8 രാജ്യങ്ങളിൽ നിന്നുള്ള പ്രധിനിധികൾ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് അയോദ്ധ്യയിലെത്തിയത്.

രാമക്ഷേത്രത്തിലെ ജലാഭിഷേകത്തിനായി 155 രാജ്യങ്ങളിൽ നിന്നുള്ള ജലം അയോദ്ധ്യയിൽ എത്തിയിട്ടുണ്ടെന്ന് ഡൽഹി മുൻ ബിജെപി എംഎൽഎ വിജയ് ജോളി പറഞ്ഞു. ടാൻസാനിയ, നൈജീരിയ, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ജലം കൊണ്ടുവന്നിട്ടുണ്ട്. ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിലെ ചിർചിക് നദി, താജിക്കിസ്ഥാനിലെ വക്ഷ് നദി, ഉക്രെയ്‌നിലെ ഡൈനിസ്റ്റർ, റഷ്യയിലെ വോൾഗ, മൗറീഷ്യസിലെ ഗംഗാ തലാവോ തടാകം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലെ ജലവും ഇതിൽ ഉൾപ്പെടുന്നു.

ജലാഭിഷേകത്തിനായി നിരവധി രാജ്യങ്ങളിൽ നിന്ന് ജലം ശേഖരിക്കാൻ 31 മാസമെടുത്തു. ശ്രീരാമനോടുള്ള ഭക്തിയുടെ വിജയകരമായ ഫലമാണ് ജലാഭിഷേക പരിപാടി. ശ്രീരാമൻ സാർവത്രികമാണ്, രാമക്ഷേത്രത്തിന് ലോകത്തിന്റെ മുഴുവൻ പിന്തുണയുമുണ്ട്. കൂടാതെ ശ്രീരാമനോടുള്ള സ്നേഹവും. ഹിന്ദു, മുസ്ലീം, ജൈന, പാഴ്സി, ബുദ്ധ തുടങ്ങിയ ലോകത്തിലെ വിവിധ മതങ്ങളിൽ നിന്നുള്ള ആളുകളുടെ സഹകരണമുണ്ട്.” വിജയ് ജോളി പറഞ്ഞു.

ഫിജിയിൽ നിന്നുള്ള രാജേന്ദ്ര പ്രസാദ്, ഓസ്‌ട്രേലിയയിൽ നിന്നുള്ള പരശുറാം, മക്കാവുവിൽ നിന്നുള്ള അരുണ ഝാൻ, നേപ്പാൾ എംപി വിനോദ് ചൗധരി, മൗറീഷ്യസിൽ നിന്നുള്ള ബാലാജി, റൊമാനിയയിൽ നിന്നുള്ള വിജയ് മേത്ത, സിംഗപ്പൂരിൽ നിന്നുള്ള പുരുഷോത്തം കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂട്ടാൻ, ശ്രീലങ്ക, നോർവേ തുടങ്ങി 40 രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറോളം പേർ എത്തിയിട്ടുണ്ട്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആദിത്യനാഥും ചേർന്ന് മണിറാം ദാസ് ചൗനി ഓഡിറ്റോറിയത്തിൽ ‘ജല കലശ’ത്തിന്റെ പൂജ നടത്തും. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ജലത്തിന്റെ കലശത്തിൽ ആ രാജ്യങ്ങളുടെ പതാകകളും അവയുടെ പേരുകളും നദികളുടെ പേരുകളും പതിച്ചിട്ടുണ്ടാകും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആദിത്യനാഥിന്റെയും നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ചമ്പത് പറഞ്ഞു. ത്രിപുര ബിജെപി പ്രഭാരിയും ശ്രീരാമഭക്തനുമായ വിജയ് ജോളിയുടെ നേതൃത്വത്തിലുള്ള സംഘം 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം അഭിഷേകത്തിനായി യോ​ഗി ആദിത്യനാഥിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനിലെ രവി നദി ഉൾപ്പെടെ 155 രാജ്യങ്ങളിലെ നദികളിൽ നിന്ന് ശേഖരിക്കുന്ന ജലമാണ് കലശത്തിൽ ഉണ്ടാവുക. പാകിസ്താനിൽ നിന്നുള്ള ജലം ആദ്യം പാകിസ്താനിലെ ഹിന്ദുക്കൾ ദുബായിലേക്കും പിന്നീട് ദുബായിൽ നിന്ന് ഡൽഹിയിലേക്കും കൊണ്ടുവന്നു. അവിടെ നിന്നാണ് ജോളി അയോദ്ധ്യയിൽ എത്തിച്ചത്. സുരിനാം, യുക്രെയ്ൻ, റഷ്യ, കസാക്കിസ്ഥാൻ, കാനഡ, ടിബറ്റ് തുടങ്ങി നിരവധി രാജ്യങ്ങളിലെ നദികളിൽ നിന്നും ജലം വന്നിട്ടുണ്ട്.

Tags: Ayodya
Share17TweetSendShareShare

Latest from this Category

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

ധര്‍മ്മം ലോകത്തിന് നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

12,118 സ്‌കൂളുകള്‍; ഏറ്റവും വലിയ വിദ്യാഭ്യാസ പ്രസ്ഥാനമായി വിദ്യാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies