VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് കര്‍ണാടകം

VSK Desk by VSK Desk
5 March, 2022
in ഭാരതം
ShareTweetSendTelegram

ബെംഗളൂരു: സംസ്ഥാനത്തെ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രഖ്യാപനം. നിയമസഭയില്‍ ബജറ്റ് അവതരണവേളയിലാണ് ഭക്തരുടെ നീണ്ടനാളത്തെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 34,558 ക്ഷേത്രങ്ങള്‍ മോചിക്കപ്പെടും.

”ക്ഷേത്രങ്ങളുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയണമെന്ന ദീര്‍ഘകാല ആവശ്യം നിലനില്‍ക്കുന്നു. ഭക്തരുടെ ഈ ആവശ്യങ്ങള്‍ പരിഗണിച്ച് എന്‍ഡോവ്മെന്റ് വകുപ്പിന്റെ പരിധിയില്‍ വരുന്ന ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കും. വികസന പ്രവര്‍ത്തനങ്ങളുടെ വിവേചനാധികാരം ക്ഷേത്രങ്ങളെ ഏല്‍പ്പിക്കാന്‍ ആവശ്യമായ നിയമനടപടി സ്വീകരിക്കും,’ മുഖ്യമന്ത്രി ബൊമ്മൈ നിയമസഭയില്‍ പറഞ്ഞു.

നിലവില്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം വിനിയോഗിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി തേടണം. ക്ഷേത്രവികസനത്തിനും ഫണ്ട് വിനിയോഗത്തിനുമുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ച് ക്ഷേത്രവിശ്വാസികള്‍ അനുമതിക്കായി കാത്തിരിക്കേണ്ടി വരാറുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഹൂബ്ലിയില്‍ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍, സംസ്ഥാനത്തെ ക്ഷേത്രങ്ങളെയും ഹിന്ദു മതസ്ഥാപനങ്ങളെയും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി ബൊമ്മൈ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങള്‍ വിവിധ തരത്തിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കീഴിലാണ്. ബ്യൂറോക്രാറ്റുകളുടെ കൈകളില്‍ ദുരിതമനുഭവിക്കുന്ന ക്ഷേത്രങ്ങള്‍ ഈ സര്‍ക്കാര്‍ സ്വതന്ത്രമാക്കും, ബൊമ്മൈ പറഞ്ഞു.

സര്‍ക്കാര്‍നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ വിശ്വഹിന്ദുപരിഷത്ത് ദീര്‍ഘകാലമായി പ്രക്ഷോഭത്തിലാണ്. ഡിസംബര്‍ 26 ന് ഗുജറാത്തിലെ ജുനഗഡില്‍ സമാപിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആന്‍ഡ് ഗവേണിംഗ് കൗണ്‍സിലിന്റെ മൂന്ന് ദിവസത്തെ യോഗത്തില്‍, രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളെയും മോചിപ്പിക്കാനുള്ള നീക്കം തുടരുമെന്ന് വിഎച്ച്പി പ്രമേയം പാസാക്കിയിരുന്നു.
വിഷയത്തില്‍ പലതവണ കോടതികള്‍ ഇടപെട്ടിട്ടുണ്ടെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പ്, ക്ഷേത്രങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ നവംബറില്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി തന്റെ സര്‍ക്കാര്‍ ഉത്തരാഖണ്ഡ് ചാര്‍ ധാം ദേവസ്ഥാനം മാനേജ്‌മെന്റ് ആക്റ്റ്, 2019 റദ്ദാക്കുമെന്നും അതുവഴി ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ShareTweetSendShareShare

Latest from this Category

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാൡ ഹാളിൽ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകർക്കുള്ള സ്വീകരണവും ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ. സി.കെ. സജിനാരായണൻ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രൻ, സി.ജി. ഗോപകുമാർ, ബി.ബി. ഗോപകുമാർ എംഎൽഎ, വി. മുരളീധരൻ എംഎൽഎ, രാജീവ് ചന്ദ്രശേഖർ എംഎൽഎ, ശിവജി സുദർശൻ, മേയർ വി.വി. രാജേഷ്, എൻ.പി. രാജീവൻ, ഡെ. മേയർ ആശാനാഥ് സമീപം.

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies