VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

മെയ് 30: ഗുരു അർജൻ ദേവ് ബലിദാന ദിനം

VSK Desk by VSK Desk
30 May, 2024
in സംസ്കൃതി
Share
Tweet
SendTelegram

പത്ത് സിഖ് ഗുരുക്കന്മാരിലെ അഞ്ചാമൻ ആയിരുന്നു ഗുരു അർജൻ ദേവ്. 1563 ഏപ്രിൽ 15 ന് ഗുരു രാംദാസായി മാറിയ ഭായി ജേത്തയുടെയും ഗുരു അമർ ദാസിന്റെ മകളായ മാതാ ഭാനിയുടെയും ഇളയ മകനായി പഞ്ചാബിലെ ഗോവിന്ദ്വാളിലാണ് അദ്ദേഹം ജനിച്ചത്.

സിഖ് ഗുരു അർജൻ ദേവിന്റെ നേതൃത്വത്തിൽ ആണ് അമൃത്സറിലെ സുവർണ്ണക്ഷേത്രനിർമ്മാണം ആരംഭിച്ചത്.

മുഗൾ രാജാക്കന്മാരുടെ ക്രൂരതയാൽ ജീവൻ നഷ്ടപ്പെട്ട സിഖ് ഗുരുക്കന്മാരിലെ ആദ്യ വ്യക്തി കൂടിയായിരുന്നു അർജൻ ദേവ്. മറ്റുമതങ്ങളിൽ വിശ്വസിക്കുന്നവരോടുള്ള മുഗൾ രാജാക്കന്മാരുടെ വിരോധമാണ് ഇത്തരം സംഭവങ്ങൾക്കടിസ്ഥാനം.

സിഖ് മതത്തോടും സിഖ് ഗുരുക്കന്മാരോടുമുള്ള ജഹാംഗീറിന്റെ വിരോധം മൂലം 1606ൽ അർജൻ ദേവിനെ ലാഹോർ കോട്ടയിൽ തടവിലാക്കി. ജഹാംഗീറിന്റെ പുത്രനായ ഖുസ്രാവിനെ അനുഗ്രഹിച്ചു എന്നതായിരുന്നു കാരണം. തടങ്കലിലാക്കിയ ശേഷം ഗുരുവിനോട് ഒന്നെങ്കിൽ 2 ലക്ഷം രൂപ പിഴയായി അടയ്‌ക്കണമെന്നും അല്ലെങ്കിൽ ഇസ്ലാമിൽ ചേരണമെന്നും ജഹാംഗീർ പറഞ്ഞു. അർജൻ ദേവ് എഴുതിയ ആദി ഗ്രന്ഥ് എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ മാറ്റണമെന്നും ജഹാംഗീർ പറഞ്ഞു. എന്നാൽ താൻ എഴുതിയ പുസ്തകത്തിൽ മാറ്റങ്ങൾ വരുത്തില്ല എന്നും മരിച്ചാലും സിഖ് മതം ഉപേക്ഷിക്കില്ല എന്നും അർജൻ ദേവ് ഉറപ്പിച്ചുപറഞ്ഞു. തന്നെ അനുസരിക്കാത്ത അർജൻ ദേവിനെ ശിക്ഷിക്കാൻ ജഹാംഗീർ തീരുമാനിച്ചു. പിന്നീടുള്ള 5 ദിവസത്തെ ക്രൂരമായ പീഡനങ്ങൾക്ക് ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങി

ഒന്നാം ദിവസം അർജൻ സിംഗിന് കഴിക്കാൻ ഭക്ഷണമോ കുടിക്കാൻ പാനീയമോ നൽകിയില്ല. ഉറങ്ങാൻ പോലും സമ്മതിച്ചില്ല. എല്ലാം ശാന്തമനസ്സോടെ അദ്ദേഹം സഹിച്ചു. സിമ്രാനിൽ മുഴുകിയിരുന്ന അദ്ദേഹത്തിന്റെ ചുണ്ടുകൾ “വഹേഗുരു, വഹേഗുരു, വഹേഗുരു” എന്ന് ആവർത്തിച്ചുകൊണ്ടേയിരുന്നു. കൂടാതെ ഗുർബാനിയിലെ ഷബാദും ആലപിച്ചുകൊണ്ടേയിരുന്നു.

രണ്ടാം ദിവസം ഒരു വലിയ ചെമ്പ് പാത്രത്തിൽ ഗുരുവിനോട് കയറിയിരിക്കാൻ നിർദ്ദേശം നൽകി. ശേഷം പാത്രത്തിൽ വെള്ളം നിറയ്‌ക്കുകയും താഴെ തീ കത്തിക്കുകയും ചെയ്തു. വെള്ളം തിളയ്‌ക്കാൻ തുടങ്ങി. ഗുരുവിന്റെ ശരീരത്തിൽ കുമിളകൾ ഉണ്ടായി. അപ്പോഴും ഗുരു ശാന്തനായി ഇരുന്നു. അദ്ദേഹം വേദന കൊണ്ട് കരയുകയോ ഉറക്കെ ശബ്ദം ഉണ്ടാക്കുകയോ ചെയ്തില്ല. തന്നെ വേദനിപ്പിക്കുന്ന അവരോട് ഒരു തരത്തിലും അദ്ദേഹത്തിന് ദേഷ്യം തോന്നിയില്ല. അപ്പോഴും “വഹേഗുരു, വഹേഗുരു, വഹേഗുരു” എന്ന് തന്നെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

മൂന്നാം ദിവസം അർജൻ ദേവിനോട് ചൂടുവെള്ളത്തിൽ ഇരിക്കാൻ നിർദ്ദേശം നൽകി. ശേഷം ഇരുമ്പ് പാത്രത്തിലിട്ട് ചൂടാക്കിയ മണ്ണ് ഇദ്ദേഹത്തിന്റെ ദേഹത്ത് ഇട്ടുകൊണ്ടിരുന്നു. അപ്പോഴും അദ്ദേഹം ശാന്തനായി ഇരുന്നുകൊണ്ട് “വഹേഗുരു, വഹേഗുരു, വഹേഗുരു” എന്ന് പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം കരയുകയോ ദേഷ്യപ്പെടുകയോ ഉണ്ടായില്ല.

നാലാം ദിവസം ഒരു ഇരുമ്പ് പാത്രം അടുപ്പിൽ വെച്ചതിന് ശേഷം അതിൽ കയറിയിരിക്കാൻ ഗുരുവിന് നിർദ്ദേശം നൽകി. തുടർന്ന് ഇരുമ്പ് പാത്രം ചൂടുകൊണ്ട് ചുവപ്പ് നിറം ആകുന്ന വരെ അവർ തീ കത്തിച്ചുകൊണ്ടിരുന്നു. ശേഷം ചൂട് മണ്ണ് ഇദ്ദേഹത്തിന്റെ ദേഹത്ത് ഇടുകയും ചെയ്തു. കരയാനോ ദേഷ്യപ്പെടാനോ നിൽക്കാതെ ശാന്തനായി ഇരുന്ന് “വഹേഗുരു, വഹേഗുരു, വഹേഗുരു” എന്ന് ആവർത്തിച്ചുകൊണ്ടേയിരുന്നു.

അഞ്ചാം ദിവസം രവി നദിയിൽ കുളിക്കാൻ നിർദ്ദേശം നൽകി. ചൂടുകൊണ്ട് ഉണ്ടായ കുമിളകളിലും പൊള്ളലുകളിലും തണുത്ത വെള്ളം സ്പർശിക്കുമ്പോൾ വേദന കൂടുമെന്ന് അവർ കരുതിയിരിക്കണം. “എന്റെ ദൈവത്തിന്റെ ഇഷ്ടം അങ്ങനെയാണെങ്കിൽ അത് നടക്കട്ടെ” എന്ന് ഗുരു പറഞ്ഞു. ഗുരു നദിയിൽ മുങ്ങിയതും പ്രകാശം ഉണ്ടാകുകയും അദ്ദേഹം പ്രകാശത്തിൽ ലയിച്ചുചേർന്നു എന്നും പറയപ്പെടുന്നു.

സിഖ് മതത്തിനും സനാതന ധർമ്മത്തിനും വേണ്ടി ബലിദാനിയായ ആദ്യ ഗുരുവായി ഗുരു അർജൻ ദേവ് അറിയപ്പെടുന്നു.

Share
Tweet
SendShareShare

Latest from this Category

ആഗസ്റ്റ് 6: രാഷ്ട്ര ഗുരു സുരേന്ദ്രനാഥ് ബാനർജി സ്മൃതിദിനം

ആഗസ്റ്റ് 2: ത്രിവർണ്ണ പതാകയുടെ ശിൽപ്പി പിംഗളി വെങ്കയ്യയുടെ 150-ാം ജന്മദിനം

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

സന്ത് രവിദാസ്: സാമൂഹ്യ സമരതയിലൂന്നിയ സാമൂഹ്യ നവോത്ഥാന നായകൻ

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies