ന്യൂഡൽഹി: ഇന്ത്യ-പാക് അന്താരാഷ്‌ട്ര അതിർത്തിയിൽ അനധികൃതമായി കണ്ടെത്തിയ ഡ്രോൺ വെടിവെച്ചിട്ട് സുരക്ഷാ സേന. പഞ്ചാബിലെ അമൃത്സറിൽ ബോർഡർ ഔട്ട് പോസ്റ്റിലാണ് സംഭവം. പാകിസ്താനിൽ നിന്ന് പ്രവേശിച്ച ഒക്ടാ കോപ്റ്റർ ഡ്രോണാണ് സേന വെടിവെച്ചിട്ടത്. അവസാന രണ്ട് ദിവസത്തിനിടെ സുരക്ഷാ സേന വെടിവെച്ചിടുന്ന രണ്ടാമത്തെ ഡ്രോണാണ് ഇത് എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
രാത്രി 9.15 ഓടെ ഗുർദാസ്പൂരിലെ അതിർത്തി പോസ്റ്റിന് സമീപമാണ് ബിഎസ്എഫിന്റെ 22-ാം ബറ്റാലിയൻ ഡ്രോൺ കണ്ടെത്തിയത്. പട്രോളിംഗിനിടെയാണ് ഉദ്യോഗസ്ഥർ ഇത് കണ്ടത്. തുടർന്ന് ഇതിനെതിരെ വെടിയുതിർക്കുകയായിരുന്നു. ഡ്രോണിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ നാല് പ്രൊപ്പെല്ലറുകൾ ഉണ്ടായിരുന്നു. വെടിവെയ്പ്പിൽ ഇവ തകർന്നിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞ ഒൻപത് മാസമായി 191 ഡ്രോണുകളാണ് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ സുരക്ഷാ സേന ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്.
Discussion about this post