VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭോപാലില്‍ കൂറ്റന്‍ വനവാസി റാലി; പട്ടികജാതിപട്ടികയില്‍ നിന്ന് പരിവര്‍ത്തിതരെ ഒഴിവാക്കണം

VSK Desk by VSK Desk
13 February, 2023
in ഭാരതം
ShareTweetSendTelegram

ഭോപ്പാല്‍: രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും വേണ്ടി പൊരുതിയ വനവാസി ജനതയുടെ തനിമ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ അണിനിരന്ന ഗര്‍ജന്‍ റാലി. രാജ്യത്തിനായി പൊരുതിവീണ എണ്ണമറ്റ വനവാസി വീരന്മാരുടെ പരമ്പരയ്ക്ക് വികസിതവും സ്വതന്ത്രവുമായ ജീവിതം നയിക്കാന്‍ അവകാശമുണ്ടെന്ന് ഭോപാലിലെ ഭേല്‍ ദസറ മൈതാനത്ത് ചേര്‍ന്ന മഹാസമ്മേളനത്തെ അഭിവാദ്യം ചെയ്ത് ട്രൈബല്‍ സെക്യൂരിറ്റി ഫോറം നാഷണല്‍ കോ-കണ്‍വീനര്‍ രാജ്കിഷോര്‍ ഹന്‍സ്ദ പറഞ്ഞു. എല്ലാവര്‍ക്കും തുല്യമായ ജീവിതമാണ് ഞങ്ങളുടെ പൂര്‍വികര്‍ സ്വപ്നം കണ്ടത്. മണ്ണിനെയും മരത്തെയും പൂജിച്ചവരാണ് ഈ ജനത. എന്നാല്‍ വൈദേശിക മതങ്ങളുടെ കടന്നുകയറ്റം വലിയ ഭീഷണിയാണ്. മതം മാറുന്നവര്‍ സംവരണം തട്ടിയെടുക്കുന്ന പ്രവണത അവസാനിപ്പിച്ചേ മതിയാകൂ. വനവാസിജനതയുടെ ആനുകൂല്യങ്ങള്‍ അവര്‍ക്കായിത്തന്നെ ലഭിക്കണം. പരിവര്‍ത്തിതരെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം. ഞങ്ങളെ ഞങ്ങളായി ജീവിക്കാന്‍ അനുവദിക്കണം, ഹന്‍സ്ദ പറഞ്ഞു.

പ്രകൃതിയെ ആരാധിക്കുന്നവരാണ് വനവാസി ജനത. എന്നാല്‍ ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങള്‍ക്ക് അത് സാധ്യമല്ല. പിന്നെങ്ങനെയാണ് അവര്‍ ഗോത്രവര്‍ഗക്കാരാകുന്നതും ആനുകൂല്യങ്ങള്‍ക്ക് അവകാശങ്ങള്‍ ഉന്നയിക്കുന്നതും. അവര്‍ ഗോത്രവര്‍ഗത്തില്‍ പെട്ടവരല്ലെന്ന് ഇന്ത്യന്‍ ഭരണഘടനയും കോടതി വിധികളും സെന്‍സസും കാണിക്കുന്നു. വനവാസിജനത ഹിന്ദു സമൂഹത്തിന്റെ ഭാഗമാണ്. മതംമാറിയവര്‍ക്ക് സെന്‍സസില്‍ പോലും ആദിവാസി എന്ന പേര് നല്‍കിയിട്ടില്ല. എന്നിട്ടും അവരില്‍ ഭൂരിഭാഗവും ജോലിയിലും മറ്റും ആനുകൂല്യങ്ങളും സംവരണത്തിന്റെ മറവില്‍ കൈപ്പറ്റുന്നുണ്ട്. ഇത് അനീതിയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

മതംമാറിപ്പോയവര്‍ 70 വര്‍ഷമായി ആദിവാസികളായ തങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് ട്രൈബല്‍ സെക്യൂരിറ്റി ഫോറം നേതാവ് സത്യേന്ദ്ര സിങ് പറഞ്ഞു. ഇവരെ പട്ടികജാതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പതിറ്റാണ്ടുകളായി ആദിവാസി ജനത പോരാടുകയാണ്. ഭോപാല്‍ റാലി കണ്ട് തീരുമാനമായില്ലെങ്കില്‍ ദല്‍ഹിയിലേക്കും കാല്‍നടയായി മാര്‍ച്ച് ചെയ്യും.
1967ല്‍ അന്നത്തെ എംപിയായിരുന്ന കാര്‍ത്തിക് ഒറോണിന്റെ നേതൃത്വത്തിലാണ് ഈ ആവശ്യമുന്നയിച്ച് പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്നതാണ്. എന്നാല്‍ അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. 2006ലാണ് ട്രൈബല്‍ സെക്യൂരിറ്റി ഫോറം രൂപീകരിച്ചത്. 2009ല്‍ രാജ്യത്തുടനീളമുള്ള 28 ലക്ഷം പേരുടെ ഒപ്പുകളുള്ള നിവേദനം അന്നത്തെ രാഷ്ട്രപതി പ്രതിഭാ ദേവി പാട്ടീലിന് കൈമാറി. ഈ വിഷയത്തില്‍ ഒരു തീരുമാനമുണ്ടാകുന്നതുവരെ ഇനി പിന്നാക്കമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ ഐഎഎസ് ഓഫീസര്‍ ശ്യാം സിംഗ് കുമ്രെ, പ്രകാശ് യുകെ, നരേന്ദ്ര സിംഗ് മര്‍വി, ഗായകന്‍ ജഗത് സിങ്, മുന്‍ രാജ്യസഭാ എംപിമാരായ ഡോ. മഹേന്ദ്ര സിങ് ചൗഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share7TweetSendShareShare

Latest from this Category

ഇന്ന് എബിവിപി സ്ഥാപന ദിനം: യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 77 വര്‍ഷങ്ങള്‍

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

ആർഎസ്എസ് ശതാബ്ദി : എല്ലാ ഗ്രാമങ്ങളിലും, എല്ലാ വീട്ടിലും സംഘമെത്തും

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സർവകലാശാലയിലെ അക്കാദമിക അന്തരീക്ഷം തകർക്കരുത്; ഭരണത്തിന്റെ മറപറ്റി അക്രമവും, അരാജകത്വവും അഴിച്ചുവിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം: ABRSM

ഗുരുപൂർണിമയോടനുബന്ധിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയിൽ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ പ്രൊഫ. എം.കെ. സാനുവിനെ സംസ്ഥാന അധ്യക്ഷൻ ഡോ. എൻ. സി. ഇന്ദുചൂഢനും ബാലഗോകുലം മാർഗദർശി എം.എ. കൃഷ്ണനെ ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ സംയോജകൻ എ. വിനോദും ആദരിച്ചപ്പോൾ. സി.ജി. രാജഗോപാൽ, മനോജ് മോഹൻ, കെ.ജി. ശ്രീകുമാർ, ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ. നമ്പൂതിരി, സംസ്ഥാന സംയോജക് ബി.കെ. പ്രിയേഷ്‌കുമാർ തുടങ്ങിയവർ സമീപം.

ഗുരുപൂര്‍ണിമ: എംഎ സാറിനെയും സാനു മാഷിനെയും ആദരിച്ചു വിദ്യാഭ്യാസ വികാസകേന്ദ്രം

ശമ്പളം ചോദിച്ചവരെ വെടിവച്ച് കൊന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍: ശിവജി സുദര്‍ശന്‍

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനം ബാലരാമപുരത്ത്

ബാലഗോകുലം ഉത്തരകേരളം സുവര്‍ണ ജയന്തി വാര്‍ഷികം കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍

ഡോ. സുധാകരൻ സ്മൃതി സദസ്സിൽ അഡ്വ ഡി വിജയകുമാർ സംസാരിക്കുന്നു.

ഡോ. സുധാകരൻ സ്മൃതി സദസ് നടത്തി

ചാര വ്ളോഗറുടെ സന്ദര്‍ശനം എന്‍ഐഎ അന്വേഷണം വേണം: വിഎച്ച്പി

ബോട്ട് ഞങ്ങൾക് അന്നമാണ് , പണിമുടക്കിൽ ബോട്ട് ഓടിച്ചില്ലേലും ഞങ്ങളുടെ സേവനം ഉണ്ടാകും : എൻജിഒ സംഘ്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies