VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അനുഭൂതിയിലൂടെ മാത്രമേ സംഘത്തെ അറിയാനാകൂ: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
2 February, 2026
in ഭാരതം
ShareTweetSendTelegram

ഹൈദരാബാദ്(തെലങ്കാന): ആര്‍എസ്എസിനെ അറിയാന്‍ സംഘമല്ലാതെ മറ്റൊരു വഴിയില്ലെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തിന്റെ ഭാഗമായി അനുഭവം നേടുമ്പോഴാണ് ഒരാള്‍ക്ക് ആര്‍എസ്എസിനെ അറിയാന്‍ കഴിയുക. നൂറ്റാണ്ട് പിന്നിടുന്ന സംഘടനകള്‍ അത് ആഘോഷമാക്കുമ്പോള്‍ സ്വയംസേവകര്‍ ആ രീതിയിലല്ല ചിന്തിച്ചത്. മറിച്ച് നിത്യവും ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിനിര്‍മാണം കൂടുതല്‍ ദൃഢനിശ്ചയത്തോടെ തുടരുകയും അതിലൂടെ രാഷ്ട്രനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂട്ടുകയുമാണ് അവര്‍ ശതാബ്ദിയുടെ ഭാഗമായി ഏറ്റെടുത്തത്, അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി, ഭാഗ്യനഗറില്‍ സംഘടിപ്പിച്ച ‘100 വര്‍ഷത്തെ സംഘയാത്ര – പുതിയ ചക്രവാളങ്ങള്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

സംഘത്തിന് സമാനമായി മറ്റൊരു പ്രവര്‍ത്തനമില്ല. താരതമ്യം കൊണ്ട് സംഘത്തെ അടയാളപ്പെടുത്താനുമാവില്ല. ഉപരിപ്ലവമായ മനസ്സിലാക്കലുകളില്‍ ഏറിയകൂറും തെറ്റിദ്ധാരണകളാവും ഉണ്ടാവുക. വ്യക്തിനിര്‍മാണത്തിലൂടെ വൈഭവശാലിയായ രാഷ്ട്രത്തിന്റെ നിര്‍മാണം എന്നതാണ് സംഘപ്രവര്‍ത്തനത്തിന്റെ പ്രാഥമിക തത്വം. സംഘം ഇതില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് വളരെ സമയമെടുക്കുന്നതും കേന്ദ്രീകൃതമായ ഒരു പ്രക്രിയയുമാണ്.

സ്വയംസേവകര്‍ രാജ്യത്തുടനീളം 1,30,000ത്തിലധികം ചെറുതും വലുതുമായ സേവന കേന്ദ്രങ്ങള്‍ സമൂഹത്തിന്റെ പിന്തുണയോടെ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘം ഒരു സേവന സംഘടനയല്ല. സൈന്യത്തിന് സമാനമായ അച്ചടക്കത്തോടെയാണ് സ്വയംസേവകര്‍ പഥസഞ്ചലനം നടത്തുന്നത്, എന്നാല്‍ സംഘം ഒരു അര്‍ദ്ധസൈനിക സംഘടനയല്ല. ശാഖകളില്‍ ദണ്ഡ പരിശീലിക്കാറുണ്ട്, എന്നാല്‍ അത് ഒരു അഖാഡയല്ല. ഗണഗീതങ്ങളും വ്യക്തിഗീതങ്ങളും ഘോഷ് വാദനവും സംഘത്തിലുണ്ട്. എന്നാല്‍ ഒരു സംഗീത സംഘടനയല്ല. അത്തരം പുറംകാഴ്ചകള്‍കൊണ്ട് സംഘത്തെ മനസിലാക്കാനാവില്ല, മോഹന്‍ ഭാഗവത് പറഞ്ഞു.

കലയും സാഹിത്യവും മുതല്‍ രാഷ്ട്രീയം വരെയുള്ള നിരവധി മേഖലകളില്‍ സ്വയംസേവകര്‍ വ്യാപൃതരാണ്. എല്ലാ മേഖലകളിലും അവരുടെ സാന്നിധ്യവുമുണ്ട്. ചിലര്‍ സ്വതന്ത്രമായി ആ മേഖലകളില്‍ സംഘടനകള്‍ സൃഷ്ടിക്കുന്നു. മറ്റ് ചിലര്‍ പരമ്പരാഗതമായി നടന്നുപോന്നിരുന്നവയില്‍ ചേര്‍ന്ന് അതിനെ നയിക്കുന്നു. സംഘം നേരിട്ടോ അല്ലാതെയോ അവരെയാരെയും നിയന്ത്രിക്കുന്നില്ല. സംഘാദര്‍ശത്തിലൂന്നിയാണ് സ്വയംസേവകര്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത്. എന്നാല്‍ അതിലൂടെയും സംഘത്തെ അറിയാന്‍ കഴിയില്ല. സംഘ പ്രവര്‍ത്തനം സൗഹൃദത്തിന്റെയും വാത്സല്യത്തിന്റെയും ആധാരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏതാനും ചില സംഘടനകളുടെയോ വ്യക്തികളുടെയോ ഉത്തരവാദിത്തമാണ് രാഷ്ട്രത്തിന്റെ വികസനം എന്നാണ് പലരും കരുതുന്നത്. ഈ മനോഭാവം മാറ്റി, സമൂഹത്തെ സ്വയം ഉയരാന്‍ പ്രചോദിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്. സമൂഹം തന്നെയാണ് ഇക്കാര്യങ്ങളുടെയെല്ലാം യജമാനന്‍. ഐക്യവും ഗുണപരമായ പുരോഗതിയും സമൂഹത്തില്‍ വന്നില്ലെങ്കില്‍, രാജ്യം മുന്നേറില്ല. അതിന് സമൂഹം പഞ്ചപരിവര്‍ത്തനം ഏറ്റെടുക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു.

ShareTweetSendShareShare

Latest from this Category

ക്ഷേത്രങ്ങള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളല്ല, അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കണം,ലവ് ജിഹാദ് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക – വിഎച്ച്പി

രാഷ്ട്രം ആദരിച്ച ഗോഡ്‌ബോലെ ദമ്പതികളെക്കുറിച്ച്

ആര്‍. കൃഷ്ണദാസ് ഛത്തിസ്ഗഡ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

സമാജപരിവര്‍ത്തനത്തിനായി സ്ത്രീശക്തിയെ ഉണര്‍ത്തണം: അന്നദാനം സീതാഗായത്രി

ഭരണഘടനയെ സംരക്ഷിക്കുക ദേശീയ കര്‍ത്തവ്യം: ദത്താത്രേയ ഹൊസബാളെ

നമുക്കൊരുമിച്ച് ഭാരതത്തെലോക നേതൃസ്ഥാനത്ത് എത്തിക്കാം: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അനുഭൂതിയിലൂടെ മാത്രമേ സംഘത്തെ അറിയാനാകൂ: ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരം 150-ാം ജയന്തി ആഘോഷം; വന്ദേമാതരം വികസിത ഭാരതത്തിൻ്റെ മന്ത്രം: ഗവർണർ

ക്ഷേത്രങ്ങള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളല്ല, അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കണം,ലവ് ജിഹാദ് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക – വിഎച്ച്പി

വന്ദേമാതരം 150-ാം ജയന്തി ആഘോഷം: തൃപ്പൂണിത്തുറയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

വന്ദേ മാതരം 150-ാം ജയന്തി: വന്ദേ മാതരം ഗാനമത്സരം നടന്നു

രാഷ്ട്രം ആദരിച്ച ഗോഡ്‌ബോലെ ദമ്പതികളെക്കുറിച്ച്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies