VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

എന്തുറപ്പിൽ മക്കളെ ഇവിടുത്തെ ക്യാംപസുകളിലേയ്ക്കയയ്ക്കും???- ഡോ.മേഘ ജോബി

VSK Desk by VSK Desk
3 March, 2024
in ലേഖനങ്ങള്‍
ShareTweetSendTelegram

ഡോ.മേഘ ജോബി

മകനേ മാപ്പ്,

അക്രമ രാഷ്ട്രീയം ഇന്ന് അവസാനിയ്ക്കും നാളയവസാനിയ്ക്കും എന്ന പ്രതീക്ഷകളെ നിഷ്ക്കരുണം ഇല്ലാതാക്കിക്കൊണ്ട് കേരളത്തിൽ വീണ്ടുമൊരു കലാലയ കൊലപാതകം നടന്നിരിയ്ക്കുന്നു..

വയനാട്ടിലെ പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥി അതിദാരുണമായി കൊലചെയ്യപ്പെട്ടിട്ട് പ്രതികരിയ്ക്കാത്തതെന്തേ എന്ന് ചിലസുഹൃത്തുക്കൾ എന്നോട് നിരന്തരമായി ചോദിച്ചുകൊണ്ടേയിരുന്നു.

ശബ്ദിയ്ക്കാൻ നാവും പ്രതികരിയ്ക്കാൻ മനസ്സും ഇല്ലാഞ്ഞിട്ടല്ല. അക്രമ രാഷ്ട്രീയത്തിൻെറ വിത്ത് പാകികൊടുക്കുന്ന രാഷ്ട്രീയപാർട്ടി ഭരണവിളയാട്ടങ്ങൾ നടത്തുന്നിടത്ത് നമ്മളേപ്പോലുളളവരുടെ പ്രതിഷേധ പ്രതികരണങ്ങൾ ബധിരകർണ്ണങ്ങളിലേയ്ക്കാണ് വീണ്ടും വീണ്ടും പോകുന്നത് എന്നതിനാലാണ് പൊതുസമക്ഷത്തിൽ പ്രതികരിക്കാതിരുന്നത്.

വർഷങ്ങൾക്ക് മുമ്പ് 2 തവണ 2001ലും 2007ലും ഞാനും ക്യാംപസിൽ വച്ച് അക്രമരാഷ്ട്രീയത്തിൻെറ ഇരയായിട്ടുണ്ട്. രണ്ടുതവണയും സാഹോദര്യത്തിൻെറ സന്ദേശം പകരുന്ന രക്ഷാബന്ധന മഹോത്സവമായിരുന്നു അക്രമത്തിനായ് അവർ തിരഞ്ഞെടുത്തത്. ആദ്യതവണ ഇടത്തെ കാലിലെ 2 വിരലുകൾക്കാണ് പരിക്കേൽപ്പിച്ചതെങ്കിൽ 2ാം തവണ രക്ഷാബന്ധന മഹോത്സവത്തിൽ പ്രഭാഷണം നടത്തി പുറത്തുവന്നപ്പോൾ ആരുകളുളള വാരിക്കോലുകൊണ്ട് വലം കണ്ണ് കുത്തിപ്പിളർത്തുകയായിരുന്നു. ഈശ്വരാനുഗ്രഹം ഒന്നുകൊണ്ട് മാത്രം കാഴ്ച നഷ്ടപ്പെട്ടില്ല.

കണ്ണിൽ നിന്നും രക്തം വന്നു എന്നൊക്കെ വേദനകളുടെ തീവ്രത പ്രകടമാക്കാൻ ചിലർ ആലങ്കാരികമായി പറയാറില്ലേ, ഞാനത് അനുഭവിച്ച വ്യക്തിയാണ്. കണ്ണിൽ നിന്നും ചീറ്റിക്കൊണ്ടിരുന്ന രക്തം അന്നേരം എൻെറ കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നെങ്കിലും പ്രകോപനങ്ങളില്ലാതെ മനസ്സിനെ നിയന്ത്രിയ്ക്കാനുളള ഒരു സഹനശക്തി എനിയ്ക്ക് കിട്ടിയിരുന്നു.

അങ്കമാലി LF ഹോസ്പിറ്റൽ അധികൃതരുടെ കൃത്യമായ ഇടപെടലും തീവ്രപരിചരണ വിഭാഗത്തിൻെറ സേവനവും ദൈവദൂതനെപ്പോലെ വന്ന ഒരു സർജൻെറ അതിസൂക്ഷ്മമായ വൈദഗ്ദ്ധ്യവും കൺതടത്തിലെ ആ പിളർപ്പ് 12 തുന്നലുകളിട്ട് കൂട്ടിച്ചേർത്തു. സ്റ്റിച്ചിട്ടതിന് ശേഷം bulge ചെയ്ത് കാഴ്ചയിൽ വികൃതമാക്കപ്പെട്ട കൺതടവും മുഖവും പൂർവ്വസ്ഥിതിയിലെത്താൻ മാസങ്ങളേറെയെടുത്തു.

അക്രമികൾ പാർട്ടിയുടെ പിൻബലത്തോടെ സ്വച്ഛന്ദം വിഹരിയ്ക്കുകയും ക്രിമിനൽ സ്വഭാവവും ധാർഷ്ട്യവും അവരിൽ കൂടിക്കൂടി വരുന്നതും അന്നേ കണ്ടിട്ടുളളതാണ്.

ആ കാലയളവിൽ അനുഭവിച്ച മനഃപ്രയാസങ്ങൾ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഞാനൊരു നൃത്തവിദ്യാർത്ഥിയും നൃത്തഗവേഷകയുമായിരുന്നു. കാലിനും കണ്ണിനും പരുക്ക് പറ്റുമ്പോൾ അതെൻെറ പ്രൊഫഷനേക്കൂടി ഇല്ലാതാക്കുകയാണോ എന്ന ചിന്തകളാൽ അന്നത്തെ എൻെറ മനസ്സ് വേദനിച്ചിട്ടുണ്ട്. പഠനത്തിലും സേവന പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച് ആ വേദനകൾ മറന്നു. തുടർന്ന് MPhil Comparative Literature ഉയർന്ന ഗ്രേഡോടെ പാസ്സായി ശേഷം PhD continue ചെയ്യുകയും ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ Centre for Comparative Literature ലെ ആദ്യത്തെ ഡോക്ടറേറ്റ് നേടി സർവ്വകലാശാലാ ചരിത്രത്തിൽ ഇടം പിടിച്ചു.

17 വർഷങ്ങൾ പിന്നിട്ടിട്ടും എനിയ്ക്ക് നീതി കിട്ടിയിട്ടില്ല. എന്നെപ്പോലെ അക്രമത്തിനിരയായി നീതികിട്ടാത്തവർ ധാരാളമുണ്ട്. ഈ ദുരനുഭവത്തിൻെറ വെളിച്ചത്തിൽ നീതിയ്ക്കായ് പ്രതീക്ഷയോടെ കാത്തിരിയ്ക്കാൻ സിദ്ധാർത്ഥിൻെറ മാതാപിതാക്കളോട് എങ്ങനെയെനിയ്ക്ക് പറയാനാവും…

എൻെറ മോനും 4 വർഷം കഴിയുമ്പോൾ ഒരു ക്യാംപസ്സിലേയ്ക്ക് പോകേണ്ടതാണ്. എന്തുറപ്പിൽ മക്കളെ ഇവിടുത്തെ ക്യാംപസുകളിലേയ്ക്കയയ്ക്കും???….

ഈ അക്രമ രാഷ്ട്രീയം തനിയെ അവസാനിയ്ക്കുകയില്ല, ഒരു ജനത ഒന്നടങ്കം ഒറ്റക്കെട്ടായ് നിന്ന് ഇതിനെ അവസാനിപ്പിയ്ക്കുകയാണ്‌ വേണ്ടത്….

fb post link https://www.facebook.com/share/p/UGaiyuf7C3muiXjq/?mibextid=oFDknk

ShareTweetSendShareShare

Latest from this Category

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

അജയ്യശക്തിശാലി

വന്ദേമാതരം: ഭാരതത്തിന്റെ ഹൃദയമന്ത്രം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies