VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

നിയമലംഘനം നടത്തിയ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ വിടുന്നു

ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ വിദേശത്തുനിന്നും കോടികളാണ് പത്തുവര്‍ഷത്തിനിടെ ആംനസ്റ്റി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇതിന്റെ കൃത്യമായ കണക്കുകള്‍ ഹാജരാക്കാന്‍ കേന്ദ്ര ആഭ്യന്തര-ധനമന്ത്രാലയങ്ങള്‍ സംഘടനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കണക്കുകള്‍ ഹാജരാക്കാതെ മനുഷ്യാവകാശ സംഘടനയാണെന്ന ഇരവാദം മുഴക്കുകയാണ് ആംനസ്റ്റി ചെയ്തത്.

VSK Desk by VSK Desk
30 September, 2020
in വാര്‍ത്ത
ShareTweetSendTelegram

ന്യൂഡല്‍ഹി: തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തിയ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ വിടാനൊരുങ്ങുന്നു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് ഭീകരവാദികളെ സംരക്ഷിക്കുന്ന നയമാണ് ആംനസ്റ്റി ഇന്ത്യയില്‍ പിന്തുടര്‍ന്നു പോന്നത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിദേശ വിനിമയ ചട്ടങ്ങള്‍ വ്യാപകമായി ലംഘിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുരോഗമിക്കവെയാണ് സംഘടന ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്. 19 ദിവസംം മുന്‍പ് സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവനായും അവസാനിപ്പിക്കുന്നുവെന്നും ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടുന്നെന്നുമാണ് ഇപ്പോള്‍ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തനങ്ങളെ മറയാക്കരുതെന്ന് സര്‍ക്കാര്‍ ആംനസ്റ്റി ഇന്റര്‍നാഷണലിനോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സംഘടനയുടെ വാദങ്ങള്‍ നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംഘടന നടത്തിവരുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമംകൂടിയാണ് ആംനസ്റ്റിയുടെ പ്രസ്താവന. ആംനസ്റ്റിക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ തുടരാം. പലസംഘടനകളും ഇത്തരത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രവര്‍ത്തനം രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായിരിക്കണം. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ആംനസ്റ്റി നടത്തിയ പ്രസ്താവനകള്‍ കാര്യങ്ങളെ പെരുപ്പിച്ച് അവതരിപ്പിക്കലാണ്. വസ്തുതകളില്‍ നിന്നും ഏറെ വിഭിന്നമായ കാര്യമാണ് സംഘടന പറയുന്നതെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആംനസ്റ്റി ഇന്ത്യക്കെതിരെ നടന്നു വരികയാണ്. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് വിദേശഫണ്ട് സ്വീകരിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തിവരുന്നത്. 2017ല്‍ ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചിരുന്നു. യുകെയില്‍ന്ന് പത്തുകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ സിബിഐയും ആംനസ്റ്റി ഇന്ത്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹി കലാപസമയത്ത് കലാപകാരികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിലും കശ്മീരില്‍ വിഘടനവാദപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്ത കാര്യത്തിലും ആംനസ്റ്റിക്കെതിരെ അന്വേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

Tags: #AmnestyIndia
Share18TweetSendShareShare

Latest from this Category

കുട്ടികള്‍ക്ക് പഞ്ചപരിവര്‍ത്തനഗാനവുമായി ഇതിഹാസ്

ഗോവ വിമോചന ദിനം: പോരാളികള്‍ക്ക് ലോക്ഭവന്റെ ആദരം

രാജ്യാന്തര ചലച്ചിത്രമേള: രാജ്യത്തിനാണ് പ്രാധാന്യം; മറ്റെല്ലാം പിന്നെ: റസൂല്‍ പൂക്കുട്ടി

കേരള ക്ഷേത്ര സംരക്ഷണ സമിതി പഠനശിബിരം തൃശൂരില്‍

നടൻ ശ്രീനിവാസൻ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിലെ തിരുവാതിര; താമസവും ഭക്ഷണവും ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡ്: മഹിളാ ഐക്യവേദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുട്ടികള്‍ക്ക് പഞ്ചപരിവര്‍ത്തനഗാനവുമായി ഇതിഹാസ്

ഗോവ വിമോചന ദിനം: പോരാളികള്‍ക്ക് ലോക്ഭവന്റെ ആദരം

രാജ്യാന്തര ചലച്ചിത്രമേള: രാജ്യത്തിനാണ് പ്രാധാന്യം; മറ്റെല്ലാം പിന്നെ: റസൂല്‍ പൂക്കുട്ടി

കേരള ക്ഷേത്ര സംരക്ഷണ സമിതി പഠനശിബിരം തൃശൂരില്‍

നടൻ ശ്രീനിവാസൻ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിലെ തിരുവാതിര; താമസവും ഭക്ഷണവും ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡ്: മഹിളാ ഐക്യവേദി

ദല്‍ഹിയില്‍ ഗര്‍ജന്‍ റാലി നടത്തും; പട്ടികവര്‍ഗ പട്ടികയില്‍ ശുദ്ധീകരണം വേണം: ജനജാതി സുരക്ഷാ മഞ്ച്

ആരെയെങ്കിലും എതിര്‍ക്കുക സംഘത്തിന്റെ ലക്ഷ്യമല്ല: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies