VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഒഡീഷ ബാലസോര്‍ രക്ഷാപ്രവര്‍ത്തനം ഇന്നുച്ചയോടെ പൂര്‍ത്തിയായി; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ദുരന്തമുഖത്തേക്ക് എത്തി

VSK Desk by VSK Desk
3 June, 2023
in ഭാരതം
ShareTweetSendTelegram

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷാദൗത്യം പൂർത്തിയായി. ബോഗികളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. അപകടത്തിൽ 261 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ 650 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 1000-ലേറെ യാത്രക്കാർക്ക് പരിക്ക് പറ്റിയിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ വിലയിരുത്താൻ സ്ഥലത്തെത്തി. ദുരന്തസ്ഥലവും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരെയും പ്രധാനമന്ത്രി സന്ദർശിക്കും.

അപകടം നടന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കുചേർന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്മവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും സംഭവസ്ഥലത്തെത്തി. അപകടത്തിൽ ഉന്നതല അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തിന്റെ മൂലകാരണമെന്തെന്ന് കണ്ടെത്തുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഉന്നത തല അന്വേഷണത്തിന് പുറമേ റെയിൽ സുരക്ഷാ കമ്മീഷണർ സ്വതന്ത്ര അന്വേഷണം നടത്തുമെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാവരോടും അദ്ദേഹം നന്ദി അറിയിച്ചു.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തഭൂമിയായി ഒഡീഷ മാറിയത്. ഷാലിമാർ-ചെന്നൈ കോറമണ്ഡാൽ എക്‌സ്പ്രസിന്റെ 10-12 കോച്ചുകൾ ബാലേശ്വരിന് സമീപം പാളം തെറ്റി എതിർ ട്രാക്കിൽ വീണു. മിനിറ്റുകളുടെ വ്യത്യാസത്തിൽ യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്കുള്ള ട്രെയിൻ ഇതിലേക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് തെറിച്ച് വീണാണ് അപകടമുണ്ടായത്.

സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ദുരന്തമുഖത്തേക്ക് എത്തി

ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലത്തെത്തി. ദുരന്തസ്ഥലം കൂടാതെ, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും അദ്ദേഹം സന്ദര്‍ശിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം അപകടസ്ഥലം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്. കേന്ദ്ര റെയില്‍വേ മന്ത്രിയുമായി പ്രധാനമന്ത്രി സംഭവസ്ഥലത്ത് ചര്‍ച്ച നടത്തി.  

അതേസമയം, ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവുമാണ് ധനസഹായം നല്‍കുന്നത്.  

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍(പിഎംഎന്‍ആര്‍എഫ്) നിന്നാണ് ധനസഹായം വിതരണം ചെയ്യുന്നത്. അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 290ലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍

Share1TweetSendShareShare

Latest from this Category

സംസ്‌കൃതം സമൂഹത്തെ സര്‍ഗാത്മകമാക്കും: ദത്താത്രേയ ഹൊസബാളെ

സംഘത്തില്‍ മതമില്ല, എല്ലാവരും ഭാരതമാതാവിന്റെ മക്കള്‍: ഡോ. മോഹന്‍ ഭാഗവത്

ലോകത്തിന് ധർമ്മം പകരുകയാണ് ഹിന്ദുരാഷ്ട്രത്തിന്റെ ജീവിത ദൗത്യം: ഡോ. മോഹൻ ഭാഗവത്

അധികാരമല്ല, രാഷ്ട്രത്തിന്റെ പരമവൈഭവമാണ് സംഘത്തിന്റെ ലക്ഷ്യം: ഡോ. മോഹന്‍ ഭാഗവത്

സംവേദനക്ഷമതയുള്ള ഒരു സമൂഹത്തിന് മാത്രമേ എല്ലാവരെയും ഉയർത്താൻ കഴിയൂ: ഡോ. മോഹൻ ഭാഗവത്

PM at the inauguration of the year-long commemoration of the National Song “Vande Mataram” at the Indira Gandhi Indoor Stadium, in New Delhi on November 07, 2025.

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, നാണയവും സ്റ്റാമ്പും പുറത്തിറക്കി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പി. വാസുദേവന്‍ സംഘത്തെ സ്വജീവിതവുമായി ലയിപ്പിച്ചു: സ്വാമി ചിദാനന്ദപുരി

ആ ‘ട്രൂ കേരള സ്റ്റോറി’ വാര്‍ത്ത ദുരുദ്ദേശ്യത്തോടെ വളച്ചൊടിച്ചത്: പവന്‍ ജിന്‍ഡാല്‍

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: ഹാട്രിക്കടിച്ച് മലപ്പുറം

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ; ആദ്യ ഘട്ടം ഡിസംബർ ഒമ്പതിനും രണ്ടാം ഘട്ടം ഡിസംബർ 11നും, തീയതികൾ പ്രഖ്യാപിച്ച് തെര.കമ്മിഷൻ

സംസ്‌കൃതം സമൂഹത്തെ സര്‍ഗാത്മകമാക്കും: ദത്താത്രേയ ഹൊസബാളെ

ദേശഭക്തിഗാനം: ഒഎന്‍വിക്കും വൈലോപ്പിള്ളിക്കും എതിരെ കേസെടുക്കുമോ – ജെ. നന്ദകുമാര്‍

സംഘത്തില്‍ മതമില്ല, എല്ലാവരും ഭാരതമാതാവിന്റെ മക്കള്‍: ഡോ. മോഹന്‍ ഭാഗവത്

ഗോവ വിമോചനസമരം പഠന വിധേയമാക്കണം: ഗവര്‍ണര്‍

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies