തിരുവനന്തപുരം: അറസ്റ്റിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ കഴിയുന്ന ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും അയാളുടെ പാര്‍ട്ടിയും ഖാലിസ്ഥാനില്‍ നിന്ന് 16 മില്യണ്‍ ഡോളര്‍ (133.6 കോടി രൂപ) കൈപ്പറ്റിയതായി അമേരിക്ക ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ വെളിപ്പെടുത്തി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ച് അഞ്ച് മണിക്കൂറിനുള്ളില്‍ ഖലിസ്ഥാനി ഭീകരന്‍ പ്രൊഫസര്‍ ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ വിട്ടയക്കാമെന്ന് കെജ്‌രിവാള്‍ പറഞ്ഞിരുന്നതായും ഗുര്‍പത്വന്ത് സിംഗ് കൂട്ടിച്ചേര്‍ത്തു.
2022ലെ തെരഞ്ഞെടുപ്പിന്നും എ എ പി ഖലിസ്ഥാന്‍ ഫണ്ട് ഉപയോഗിച്ചെന്ന് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ ആരോപിച്ചു.യുഎസ്എ, കാനഡ, യുകെ, ഇയു, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഖലിസ്ഥാന്‍ അനുകൂല സിഖുകാര്‍ എഎപിക്ക് വന്‍തോതില്‍ ധനസഹായവും പിന്തുണയും നല്‍കിയിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്ന് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ പറഞ്ഞു.
ദല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ 2014 ല്‍ ന്യൂയോര്‍ക്കിലെ റിച്ച്മണ്ട് ഹില്‍സിലെ ഗുരുദ്വാരയില്‍ വെച്ച് ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വെച്ച് സാമ്പത്തിക സഹായത്തിന് പകരം,1993 ലെ ഡല്‍ഹി സ്‌ഫോടനത്തിന്റെ ആസൂത്രകനായ, ജയിലില്‍ കഴിയുന്ന, ഖലിസ്ഥാന്‍ ഭീകരന്‍ ഭുള്ളറിനെ മോചിപ്പിക്കുമെന്ന് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു.
സത്യസന്ധരായ ഇന്ത്യന്‍ ഹിന്ദുക്കളെന്ന് സ്വയം വിളിക്കുന്ന അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന്റെ കൂട്ടാളികളും സത്യസന്ധരായ ഇന്ത്യന്‍ ഹിന്ദുക്കളേക്കാള്‍ അപകടകാരികളാണെന്ന് പന്നൂന്‍ പറഞ്ഞു.
2014ല്‍ മുഖ്യമന്ത്രി പദവി ഇല്ലാതിരുന്ന സമയത്ത് കെജ്‌രിവാള്‍ യുഎസില്‍ വന്നു . സര്‍ക്കാര്‍ രൂപീകരിച്ച് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രൊഫസര്‍ ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ മോചിപ്പിക്കുമെന്ന് ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകള്‍ക്ക് വാഗ്ദാനം നല്‍കി. എന്നാല്‍ അയാളെ വിശ്വസിക്കരുതെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു. ഇപ്പോള്‍ അയാള്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷമായി.2014 മുതല്‍ ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനായി എഎപിക്ക് 14 മില്യണ്‍ യുഎസ് ഡോളര്‍ ധനസഹായം നല്‍കിയിട്ടുണ്ടെന്നും പന്നൂന്‍ ആരോപിച്ചു.
Discussion about this post