ആലപ്പുഴ : ജാഗ്രതയോടെ പ്രവർത്തിക്കുന്ന സ്ത്രീ സമൂഹത്തെയാണ് ഇന്നാവശ്യമെന്ന് കവിയും ചലച്ചിത്ര ഗാന രചയിതാവുമായ വയലാർ ശരത് ചന്ദ്രവർമ്മ പറഞ്ഞു. വിശ്വസംവാദകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പ്രസ് ക്ലബ്ബിൽ നടന്ന നാരദ ജയന്തി മാധ്യമ പുരസ്‌കാര ചടങ്ങ് ഉത്ഘാടനം ചെയ്തു സംസ്സാരിക്കുകയായിരുന്നു. മാധ്യമപ്രവർത്തകൻ സതീഷ് ആലപ്പുഴ അദ്ധ്യക്ഷത വഹിച്ചു.
പ്രപഞ്ചം അമ്മയാണ് അതാണ് വന്ദേമാതര ഗാനത്തിലൂടെ പ്രതിപാദിക്കുന്നത്. സുഭദ്ര ഗർഭാവസ്ഥയിൽ ആയിരുന്നപ്പോൾ പത്മവ്യൂഹം ഭേദിക്കുന്ന കഥ കേട്ട് വളർന്ന അഭിമന്യു യുദ്ധക്കളത്തിൽ മരിക്കുന്നത് അമ്മയുടെ ജാഗ്രത കുറവിനെയാണ് സൂചിപ്പിക്കുന്നത്. അമ്മ ഉണർന്നിരുന്നുവെങ്കിൽ പത്മവ്യൂഹത്തിൽ നിന്ന് പുറത്തുകടക്കുന്ന വിദ്യയും അഭിമന്യു പഠിക്കുമായിരുന്നു. ഇന്നത്തെക്കാലത്ത് ഈ കഥയ്ക്ക് വളരെ പ്രാധാന്യമുണ്ടെന്ന് ശരച്ചന്ദ്രവർമ്മ കൂട്ടിച്ചേർത്തു.
നാരദൻ സർവ്വ ലോകങ്ങളിലും സഞ്ചരിക്കുന്ന ത്രികാല ജ്ഞാനിയായിരുന്നെന്നും ആധുനിക മാധ്യമലോകം നാരദ മഹർഷിയെ പഠിക്കണമെന്നും തുടർന്ന് സംസ്സാരിച്ച ആർ.എസ് എസ് പ്രാന്ത പ്രചാർ പ്രമുഖ് എം ഗണേശ് പറഞ്ഞു.
സ്ത്രീശാക്തീ കരണവുമായി ബന്ധപ്പെട്ട ഫീച്ചർ, വാർത്ത എന്നിവ തയ്യാറാക്കിയ മാധ്യമപ്രവർത്തകർക്കായിരുന്നു 2026 ലെ നാരദ ജയന്തി പുരസ്കാരം.
സ്വന്തം പറമ്പിൽ വനം വച്ചുപിടിപ്പിച്ച ദേവകിയമ്മയുടെ മാതൃകയായ പ്രവർത്തനം ഫീച്ചറാക്കി അവതരിപ്പിച്ച റിപ്പോർട്ടർ ചാനലിലെ എസ് സജിത് കുമാറിനായിരുന്നു പുരസ്‌കാരം. അമ്പലപ്പുഴ ഗോപകുമാർ സ്മാരക ക്യാഷ് അവാർഡായി പതിനായിരം രൂപയും വിശ്വാസംവാദകേന്ദ്രത്തിൻ്റെ അവാർഡും ശരച്ചന്ദ്ര വർമ്മ സമ്മാനിച്ചു.
ജ്യൂറിയുടെ പ്രത്യേക പരാമർശത്തിൽ വന്ന സുപ്രദ പ്രസാദിന് ക്യാഷ് അവാർഡും മൊമെൻ്റോയും സമ്മാനിച്ചു. കുടുംബശ്രീയിലൂടെ വളർന്നുവരുന്ന സ്ത്രീശക്തി സംബന്ധിച്ച വാർത്തകളും അങ്കണവാടി സൂപ്പർവൈസർമാരുടെ പ്രശ്നങ്ങളും ഉയർത്തി കാട്ടിയ ഫീച്ചറുകളുമാണ് പരാമർശത്തിൽ വന്നത്.
ജ്യൂറി അംഗം ജെ മഹാദേവൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. അഡ്വ ആശാമോൾ അഡ്വ രാജേഷ് , കെ.പ്രദീപ്, എന്നിവർ സംസാരിച്ചു. പി എസ് സുരേഷ് വന്ദേ മാതരം ആലപിച്ചു. വിശ്വസംവാദകേന്ദ്രം കോർഡിനേറ്റർ കെ ആർ സുബ്രഹ്‌മണ്യൻ സ്വാഗതം പറഞ്ഞു.
















Discussion about this post