കണ്ണൂർ: സെൻട്രൽ ജയിൽ വച്ച് സിപിഎം പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ട കേസിൽ ആർഎസ്എസ് പ്രവർത്തകരെ വെറുതെ വിട്ട് ഹൈക്കോടതി. അഞ്ചുപേരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. രണ്ടുപേരുടെ ശിക്ഷയും വെട്ടിക്കുറച്ചു.
കുറ്റാരോപിതർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. തെളിവുകളുടെ അഭാവവും , സാക്ഷിമൊഴികളുടെ അവിശ്വാസ്യതയും കണക്കിലെടുത്താണ് കോടതിയുടെ നടപടി. 2004 ഏപ്രിൽ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജയിലിനുള്ളിൽ വച്ചുണ്ടായ സംഘർഷത്തിൽ രവീന്ദ്രൻ കൊല്ലപ്പെടുകയായിരുന്നു.
Discussion about this post