കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിയായ തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എബിവിപി ദേശീയ നിർവാഹക സമിതി അംഗം കല്യാണി ചന്ദ്രൻ. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ അധ്യാപകരിൽ നിന്നും ജാതി വിവേചനത്തിന്റെ പേരിലും നിറത്തിന്റെ പേരിലും അധിക്ഷേപിക്കപ്പെട്ടതിനാലാണ് ഒന്നാംവർഷ വിദ്യാർഥിയായ നിതിൻ രാജ് ആത്മഹത്യ ചെയ്തത്, നിതിന്റെ രക്ഷിതാക്കളേയും ഇതേ അധ്യാപകർ അധിക്ഷേപിച്ചിരുന്നു.
നൂറ് ശതമാനം സാക്ഷരതയുടെ പേരിൽ പ്രശംസിക്കപ്പെടുന്ന കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തിൽ ഇത്തരം ഗുരുതരമായ വിഷയങ്ങളും ഉയർന്നുവരുന്നത് ഗൗരവകരമാണ്. ഇവ സൂക്ഷ്മമായി പരിശോധിക്കാനോ, നിരീക്ഷിക്കാനോ, പരിഹരിക്കാനോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ വകുപ്പിനും കഴിയാത്തത് പ്രതിഷേധാർഹമാണ്.
കോളേജിലെ വിദ്യാർഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യവും അവസരവും ഒരുക്കേണ്ട അധ്യാപകരിൽ നിന്നും തന്നെ ഇത്തരം വിവേചനം അനുഭവിക്കേണ്ടിവരുന്നത് കേരള സംസ്ഥാനത്തിന് തന്നെ ലജ്ജാവഹമാണ്.
നിലവിൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാമിനെയും, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീതയെയും കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നതിലൂടെ മാത്രം നിധിന് നീതി ലഭിക്കുകയില്ല, ഇതിൽ സമഗ്രമായ അന്വേഷണവും കർശന നടപടിയും അനിവാര്യമാണെന്നും അവർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.












![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post