VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: കൂട്ട വിചാരണയ്‌ക്കൊരുങ്ങി ഇറാന്‍

നിലൂഫറിനെയും ഇലാഹെയും മോചിപ്പിക്കണമെന്ന് മാധ്യമപ്രവര്‍ത്തകര്‍

VSK Desk by VSK Desk
1 November, 2022
in ലോകം
Share
Tweet
SendTelegram

ജിദ്ദ: ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ കൂട്ട വിചാരണ നടത്താനൊരുങ്ങി ഇറാന്‍ ഭരണകൂടം. തെരുവില്‍ ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആയിരം പേരെ ഈ ആഴ്ച റെവല്യൂഷണറി കോടതിയില്‍ പരസ്യവിചാരണ ചെയ്യുമെന്ന് ടെഹ്റാന്‍ ചീഫ് ജസ്റ്റിസിന്‍റെ വക്താവ് പറഞ്ഞു. സൈനികരെ ആക്രമിക്കുക, കൊല്ലുക, പൊതുസ്വത്തിന് തീയിടുക എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രക്ഷോഭകര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ അടക്കമുള്ളവ പ്രതീക്ഷിക്കാമെന്നും വക്താവ് പറഞ്ഞു.

ഇരുന്നൂറിലധികം നഗരങ്ങളിലാണ് പ്രതിഷേധം ശക്തം. 25,000 പേരെങ്കിലും ജയിലിലുണ്ട്. അതേസമയം പ്രതിഷേധത്തില്‍ പങ്കെടുത്ത ഇരുപത്തിരണ്ടുകാരനായ മുഹമ്മദ് ഗൊബാദ്ലൂവിന് ടെഹ്‌റാന്‍ കോടതി വധശിക്ഷ വിധിച്ചതായി ഗൊബാദ്‌ലൂവിന്‍റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. വിചാരണ ഏകപക്ഷീയമാണെന്നും മകന്‍റെ അഭിഭാഷകനെ കോടതിയിലേക്ക് കടത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മഹ്സ അമിനിയുടെ കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരില്‍ ഇറാന്‍ ഭരണകൂടം അറസ്റ്റ് ചെയ്ത് എവിന്‍ ജയിലിലേക്ക് അയച്ച നിലൂഫര്‍ ഹമീദിയെയും ഇലാഹെ മുഹമ്മദിയെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ ഒപ്പ് വച്ച പ്രസ്താവന. സഹപ്രവര്‍ത്തകരുടെ മോചനത്തിനായി അന്താരാഷ്ട്രസമൂഹം ഇടപെടണമെന്ന് സ്വതന്ത്ര ഇറാനിയന്‍ പത്രമായ എറ്റെമാഡ് പുറത്തുവിട്ട പ്രസ്താവന ആവശ്യപ്പെടുന്നു.

‘മാധ്യമ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകരുടെ മാത്രമല്ല സമൂഹത്തിന്റെയും അവകാശമാണ്,’ എന്ന തലവാചകത്തോടെയാണ് പ്രസ്താവന. ഭരണകൂടത്തെ പിടിച്ചുകുലുക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ അമര്‍ത്താനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് അറസ്റ്റുകള്‍. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്, അഴിമതിയും അനീതിയെയും ചോദ്യം ചെയ്യാനുള്ള കടമ മാധ്യമങ്ങള്‍ക്കുണ്ട്. ഇറാനിലെ മഹത്തായ സമൂഹം നേരിടുന്ന സങ്കീര്‍ണ്ണമായ ഭീഷണികളെ നേരിടാന്‍ മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. അതേസമയം അറസ്റ്റിലായ നീലൂഫറും ഇലാഹെ മുഹമ്മദിയും വിദേശത്ത് പരിശീലനം നേടിയവരാണെന്നും വിദേശ മാധ്യമങ്ങള്‍ക്ക് ഇറാനെതിരായ വിവരങ്ങള്‍ ചോര്‍ത്തുന്നവരാണെന്നും ഇറാനിയന്‍ ഇന്റലിജന്‍സ് ആരോപിച്ചു. വിദ്വേഷമുണ്ടാക്കാന്‍ നിലൂഫര്‍ ഹമീദി പത്രപ്രവര്‍ത്തകയുടെ വേഷം ഒരു മറയായി ഉപയോഗിച്ചുവെന്ന് ഏജന്‍സി കുറ്റപ്പെടുത്തി.

മഹ്സ അമിനിയെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ ആദ്യമെത്തിയ നിലൂഫര്‍ മഹ്‌സയുടെ കിടക്കയ്ക്കരികില്‍ നിന്നെടുത്ത ചിത്രം പ്രസിദ്ധീകരിച്ചുവെന്നും ബന്ധുക്കളെ പ്രകോപിപ്പിച്ച്, ആസൂത്രിത വാര്‍ത്തകള്‍ നല്‍കിയെന്നുമാണ് ഇന്റലിജന്‍സിന്‍റെ ആരോപണം.
അതേസമയം നിലൂഫര്‍ ഹമീദി ജോലി ചെയ്യുന്ന ഷാര്‍ഗ് പത്രത്തിന്‍റെ സിഇഒ മെഹ്ദി റഹ്‌മാനിയനും നിലൂഫറിന്‍റെ ഭര്‍ത്താവ് മുഹമ്മദ് ഹുസൈന്‍ അജോര്‍ലുവും ഇന്റലിജന്‍സിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ചു. ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചതിനുശേഷം ഇതുവരെ 46 മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചതായി സര്‍ക്കാരിതര സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Share3
Tweet
SendShareShare

Latest from this Category

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies