VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

തിരുപ്പതി പ്രസാദ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: മാര്‍ഗദര്‍ശക മണ്ഡല്‍

ക്ഷേത്ര ഭരണത്തിന് ധാര്‍മിക പരിഷത്ത് ബോര്‍ഡുകള്‍ രൂപീകരിക്കണം, സര്‍ക്കാര്‍ നിയന്ത്രണം അവസാനിപ്പിക്കണം

VSK Desk by VSK Desk
24 September, 2024
in ഭാരതം
ShareTweetSendTelegram

തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശക മണ്ഡല്‍. ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ വാദം കേള്‍ക്കണം. ഈ ഹീനകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമപരമായ പരമാവധി ശിക്ഷ നല്കണമെന്ന് തിരുപ്പതി ലളിതാപീഠത്തില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

തിരുപ്പതിയിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതായി ഉയരുന്ന ആരോപണങ്ങളില്‍ കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡലിലെ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള സംന്യാസിശ്രേഷ്ഠരുടെ യോഗം കടുത്ത വേദനയും ആശങ്കയും രോഷവും പ്രകടിപ്പിച്ചു. ഇത് അതീവഗുരുതരവും ഹിന്ദുവിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്നതുമാണ്.  കോടാനുകോടി ഭക്തരുടെ ഏറ്റവും ആദരണീയമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നിന്റെ പവിത്രതയെ തകര്‍ക്കുന്ന ആരോപണങ്ങളാണിതെന്ന് മാര്‍ഗദര്‍ശക മണ്ഡല്‍ പ്രമേയം ചൂണ്ടിക്കാട്ടി.

ക്ഷേത്ര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിന്റെയും ഇതര മതസ്ഥരെ ക്ഷേത്ര ഭരണത്തിലെ അധികാര സ്ഥാനങ്ങളിലേക്ക് നിയമിച്ചതിന്റെയും നേരിട്ടുള്ള ഫലമായാണ് മാര്‍ഗദര്‍ശക് മണ്ഡല് ഈ സംഭവത്തെ കാണുന്നത്. ഇത്തരം നടപടികള്‍ ഹിന്ദു ദേവസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുകയും ഭക്തര്‍ക്കിടയില്‍ അവിശ്വാസം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പ്രമേയം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ ക്ഷേത്രങ്ങളുടെ മേലുള്ള നിയന്ത്രണം ഉടന്‍ അവസാനിപ്പിക്കണം. ക്ഷേത്രങ്ങളുടെ നടത്തിപ്പ് കൈകാര്യം ചെയ്യാന്‍ ഹിന്ദു സമൂഹത്തെ അനുവദിക്കണം. വിശ്വാസത്തിന്റെയും ആത്മീയതയുടെയും കേന്ദ്രങ്ങളായി മാറും വിധം ഹിന്ദു പാരമ്പര്യങ്ങള്‍ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമര്‍പ്പിതരായ വ്യക്തികളുടെ നിയന്ത്രണത്തിലാവണം ക്ഷേത്രങ്ങള്‍. ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാന്‍, ക്ഷേത്രങ്ങളുടെ നടത്തിപ്പിന് സ്വതന്ത്രമായി മേല്‍നോട്ടം വഹിക്കുന്ന ഒരു ധാര്‍മിക പരിഷത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മാര്‍ഗദര്‍ശക് മണ്ഡല്‍  ആവശ്യപ്പെട്ടു. സംന്യാസിമാര്‍, ഹിന്ദു സംഘടനകള്‍, പണ്ഡിതന്മാര്‍, ഭക്തര്‍ എന്നിവരില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നതാകണം ഈ ബോര്‍ഡ്. ഇത് ക്ഷേത്ര ഭരണത്തിന് ജനാധിപത്യപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമീപനം ഉറപ്പാക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

മതപരമായ അവഹേളനമോ ക്ഷേത്രകാര്യങ്ങളിലെ ഇടപെലോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണം. ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ആരാധനാസ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

Tags: #VHPvhp
ShareTweetSendShareShare

Latest from this Category

അധികാരമല്ല, രാഷ്ട്രത്തിന്റെ പരമവൈഭവമാണ് സംഘത്തിന്റെ ലക്ഷ്യം: ഡോ. മോഹന്‍ ഭാഗവത്

സംവേദനക്ഷമതയുള്ള ഒരു സമൂഹത്തിന് മാത്രമേ എല്ലാവരെയും ഉയർത്താൻ കഴിയൂ: ഡോ. മോഹൻ ഭാഗവത്

PM at the inauguration of the year-long commemoration of the National Song “Vande Mataram” at the Indira Gandhi Indoor Stadium, in New Delhi on November 07, 2025.

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, നാണയവും സ്റ്റാമ്പും പുറത്തിറക്കി

താരിഫ് ഭീഷണികള്‍ ഭാരതത്തിന്റെ സാമ്പത്തികമേഖലയെ കരുത്തുറ്റതാക്കും: ഡോ. മോഹന്‍ ഭാഗവത്

സംഘ ശതാബ്ദി: ബെംഗളൂരു വ്യാഖ്യാനമാല 8, 9 തീയതികളിൽ

അയോദ്ധ്യയില്‍ ധര്‍മ്മധ്വജമുയര്‍ത്താന്‍ പ്രധാനമന്ത്രി എത്തും; സര്‍സംഘചാലകും പങ്കെടുക്കും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അധികാരമല്ല, രാഷ്ട്രത്തിന്റെ പരമവൈഭവമാണ് സംഘത്തിന്റെ ലക്ഷ്യം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രത്തെ അറിയുവാനും അറിയിക്കുവാനും പുതിയ തലമുറ തയാറാകണം : രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍

സംവേദനക്ഷമതയുള്ള ഒരു സമൂഹത്തിന് മാത്രമേ എല്ലാവരെയും ഉയർത്താൻ കഴിയൂ: ഡോ. മോഹൻ ഭാഗവത്

എറണാകുളം- ബെംഗളുരു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

PM at the inauguration of the year-long commemoration of the National Song “Vande Mataram” at the Indira Gandhi Indoor Stadium, in New Delhi on November 07, 2025.

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, നാണയവും സ്റ്റാമ്പും പുറത്തിറക്കി

താരിഫ് ഭീഷണികള്‍ ഭാരതത്തിന്റെ സാമ്പത്തികമേഖലയെ കരുത്തുറ്റതാക്കും: ഡോ. മോഹന്‍ ഭാഗവത്

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം : തപസ്യ

സംഘ ശതാബ്ദി: ബെംഗളൂരു വ്യാഖ്യാനമാല 8, 9 തീയതികളിൽ

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies