VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

തിരുപ്പതി പ്രസാദ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: മാര്‍ഗദര്‍ശക മണ്ഡല്‍

ക്ഷേത്ര ഭരണത്തിന് ധാര്‍മിക പരിഷത്ത് ബോര്‍ഡുകള്‍ രൂപീകരിക്കണം, സര്‍ക്കാര്‍ നിയന്ത്രണം അവസാനിപ്പിക്കണം

VSK Desk by VSK Desk
24 September, 2024
in ഭാരതം
ShareTweetSendTelegram

തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശക മണ്ഡല്‍. ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ വാദം കേള്‍ക്കണം. ഈ ഹീനകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമപരമായ പരമാവധി ശിക്ഷ നല്കണമെന്ന് തിരുപ്പതി ലളിതാപീഠത്തില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

തിരുപ്പതിയിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതായി ഉയരുന്ന ആരോപണങ്ങളില്‍ കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡലിലെ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള സംന്യാസിശ്രേഷ്ഠരുടെ യോഗം കടുത്ത വേദനയും ആശങ്കയും രോഷവും പ്രകടിപ്പിച്ചു. ഇത് അതീവഗുരുതരവും ഹിന്ദുവിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്നതുമാണ്.  കോടാനുകോടി ഭക്തരുടെ ഏറ്റവും ആദരണീയമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നിന്റെ പവിത്രതയെ തകര്‍ക്കുന്ന ആരോപണങ്ങളാണിതെന്ന് മാര്‍ഗദര്‍ശക മണ്ഡല്‍ പ്രമേയം ചൂണ്ടിക്കാട്ടി.

ക്ഷേത്ര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിന്റെയും ഇതര മതസ്ഥരെ ക്ഷേത്ര ഭരണത്തിലെ അധികാര സ്ഥാനങ്ങളിലേക്ക് നിയമിച്ചതിന്റെയും നേരിട്ടുള്ള ഫലമായാണ് മാര്‍ഗദര്‍ശക് മണ്ഡല് ഈ സംഭവത്തെ കാണുന്നത്. ഇത്തരം നടപടികള്‍ ഹിന്ദു ദേവസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുകയും ഭക്തര്‍ക്കിടയില്‍ അവിശ്വാസം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പ്രമേയം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ ക്ഷേത്രങ്ങളുടെ മേലുള്ള നിയന്ത്രണം ഉടന്‍ അവസാനിപ്പിക്കണം. ക്ഷേത്രങ്ങളുടെ നടത്തിപ്പ് കൈകാര്യം ചെയ്യാന്‍ ഹിന്ദു സമൂഹത്തെ അനുവദിക്കണം. വിശ്വാസത്തിന്റെയും ആത്മീയതയുടെയും കേന്ദ്രങ്ങളായി മാറും വിധം ഹിന്ദു പാരമ്പര്യങ്ങള്‍ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമര്‍പ്പിതരായ വ്യക്തികളുടെ നിയന്ത്രണത്തിലാവണം ക്ഷേത്രങ്ങള്‍. ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാന്‍, ക്ഷേത്രങ്ങളുടെ നടത്തിപ്പിന് സ്വതന്ത്രമായി മേല്‍നോട്ടം വഹിക്കുന്ന ഒരു ധാര്‍മിക പരിഷത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മാര്‍ഗദര്‍ശക് മണ്ഡല്‍  ആവശ്യപ്പെട്ടു. സംന്യാസിമാര്‍, ഹിന്ദു സംഘടനകള്‍, പണ്ഡിതന്മാര്‍, ഭക്തര്‍ എന്നിവരില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നതാകണം ഈ ബോര്‍ഡ്. ഇത് ക്ഷേത്ര ഭരണത്തിന് ജനാധിപത്യപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമീപനം ഉറപ്പാക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

മതപരമായ അവഹേളനമോ ക്ഷേത്രകാര്യങ്ങളിലെ ഇടപെലോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണം. ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ആരാധനാസ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

Tags: vhp#VHP
ShareTweetSendShareShare

Latest from this Category

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies