VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ജൂൺ 25: അടിയന്തരാവസ്ഥ വിരുദ്ധ ദിനം; ഭരണ ഭീകരതയുടെ കറുത്ത നാളുകൾ

VSK Desk by VSK Desk
25 June, 2024
in സംസ്കൃതി
ShareTweetSendTelegram

1947 ആഗസ്റ്റ് 15 ന് ഭാരതം സ്വതന്ത്രമായത് ജനതയുടെ തീവ്രമായ ദേശസ്നേഹത്തിന്റെയും സ്വാതന്ത്ര്യാഭിലാഷത്തിന്റെയും ഫലമായാണ് . സമര പോരാട്ടങ്ങളുടെ തീച്ചൂളയിൽ സ്വജീവിതം ഹോമിച്ച ധീരദേശാഭിമാനികളുടെ പട്ടടയിലാണ് രാഷ്ട്രം സ്വാതന്ത്ര്യ മന്ദിരം പടുത്തുയർത്തിയത് .

ജീവനും ജീവിതവും സ്വത്തും കുടുംബവും ഒരാദർശത്തിനു വേണ്ടി ബലികഴിക്കാൻ തയ്യാറായി മുന്നോട്ടു വന്നവരുടെ രക്തത്തിലും വിയർപ്പിലുമാണ് രാഷ്ട്രം സ്വാതന്ത്ര്യം രുചിച്ചത് . ഇനിയൊരിക്കലും ആരുടെ മുന്നിലും അതടിയറ വയ്ക്കില്ലെന്ന ജനതയുടെ നിശ്ചയദാർഢ്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു 1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം

1971-ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്നും പ്രചരണത്തിനായി സർക്കാർ വസ്തുവകകൾ ഉപയോഗിച്ചുവെന്നും ആരോപിച്ച് അലഹബാദ് ഹൈക്കോടതിയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ കേസ് വരികയും കോടതി ഇന്ദിരയെ കുറ്റക്കാരിയായി വിധിക്കുകയും ചെയ്തു. ഇന്ദിരയുടെ ലോകസഭാ സീറ്റ് റദ്ദുചെയ്യുകയും 6 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കുകയും ചെയ്തു.

രാജ്യമൊട്ടാകെ ഇന്ദിര രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും ശക്തമായി. തുടര്‍ന്നാണ്‌ രാജ്യത്ത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷമെന്നു കാണിച്ച് ഇന്ദിര രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ്‌ വഴി ഇന്ത്യൻ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മണിക്കുറുകൾക്കകം ജയപ്രകാശ് നാരായണൻ ,മൊറാർജി ദേശായ് ,അടൽ ബിഹാരി വാജ്പേയ് ,എൽ .കെ അദ്വാനി ,ചരണ്‍ സിംഗ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെയും ഇരുമ്പഴിക്കുള്ളിലാക്കി.ആർ എസ് എസ് ഉൾപ്പെടെയുള്ള നിരവധി സംഘടനകളെ നിരോധിച്ചു.പത്രങ്ങളുടെ വായ് മൂടിക്കെട്ടി . മിസ ,ഡി .ഐ.ആർ തുടങ്ങിയ കരിനിയമങ്ങൾ വഴി ഒരു ലക്ഷത്തോളം പേരെ ഇരുമ്പഴിക്കുള്ളിലാക്കി .

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിലെ പാരമ്പര്യത്തിന് തന്നെ അത് കളങ്കമായി. ജനാധിപത്യം പുനസ്ഥാപിക്കാൻ രാജ്യമെങ്ങും പ്രതിഷേധങ്ങൾ അലയടിച്ചു . കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല . സ്വാതന്ത്ര്യം തന്നെയമൃതം എന്നുദ്ഘോഷിച്ച് പതിനായിരങ്ങൾ സത്യഗ്രഹത്തിന് മുന്നിട്ടിറങ്ങി .

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ആർ എസ് എസിന്റെയും ജനസംഘത്തിന്റെയും പിന്തുണയോടെ അടിയന്തിരാവസ്ഥ വിരുദ്ധ സമരം ആരംഭിച്ചു . മരണത്തെ വെല്ലുവിളിച്ചു കൊണ്ട് ഭരണകൂട ഫാസിസത്തെ അവർ ധീരമായി നേരിട്ടു . പത്രമാരണ നിയമത്തിന് പുല്ലുവില കൽപ്പിച്ച്, കല്ലച്ചിലടിച്ച പ്രസിദ്ധീകരണങ്ങൾ നാടെങ്ങുമെത്തി. ഒളിവിലെ തെളിനാളങ്ങളായി ആയിരക്കണക്കിന് പേർ പ്രവർത്തിച്ചു . അതിന്റെ പേരിൽ അവരനുഭവിച്ചത് കേട്ടു കേൾവിയില്ലാത്ത പീഡനങ്ങളായിരുന്നു . പലരും ജീവച്ഛവങ്ങളായി , ജീവിക്കുന്ന രക്തസാക്ഷികളായി . ചോരയുറയുന്ന മർദ്ദനമുറകളെ നിശ്ചയ ദാർഢ്യം കൊണ്ട് അതിജീവിച്ച പ്രക്ഷോഭകർ പുതിയൊരു ചരിത്രം തന്നെ രചിച്ചു.

ഒടുവിൽ 1977 ൽ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പിൻവലിച്ചു. തുടർന്ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഇന്ദിര തോറ്റു തുന്നം പാടി . കോൺഗ്രസിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് തൂത്തെറിയുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു അടിയന്തിരാവസ്ഥ വിരുദ്ധ സമരം . ജനാധിപത്യ പുനസ്ഥാപനത്തിനു വേണ്ടി നടത്തിയ ആ പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് പിൽക്കാലത്ത് അറിയപ്പെട്ടു.

അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടങ്ങളിൽ അണി ചേർന്ന്…സ്വാതന്ത്ര്യത്തിന്റെ പുത്തൻ ഉഷസ്സിനായി…ജീവൻ ബലിയർപ്പിച്ച…..കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ… തീരാവേദനകളുമായി ഇന്നും ജീവിതം തള്ളിനീക്കുന്ന…ഭാരതത്തിന്റെ രണ്ടാം സ്വാതന്ത്ര്യ സമര ഭടന്മാർക്ക് പ്രണാമങ്ങൾ…

കടപ്പാട് – Whatsapp

ShareTweetSendShareShare

Latest from this Category

സന്ത് രവിദാസ്: സാമൂഹ്യ സമരതയിലൂന്നിയ സാമൂഹ്യ നവോത്ഥാന നായകൻ

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

സംഘദൗത്യം: ഭാരതത്തിന്റെ ചരിത്രനിയോഗം

നവരാത്രി എട്ടാം ദിവസം: ദേവി മഹാഗൗരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആദിശങ്കര ജന്മദേശവികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീശങ്കര ജയന്തി ആഘോഷങ്ങളു ടെ ഭാഗമായുള്ള ഗ്രാമപരിക്രമ തിരുനായത്തോട് ശിവ നാരായണ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്നു

ശ്രീശങ്കരജയന്തി ഗ്രാമപരിക്രമ നടത്തി

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

സ്വ രാഷ്ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം: ജെ. നന്ദകുമാര്‍

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

സ്വയംസേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

ഹൃദയങ്ങളിൽ പതിഞ്ഞ സംഗീതം : ആർ എസ് എസ്

ആശാ ഭോസ്‌ലെ അന്തരിച്ചു

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies