VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വികസനത്തോടൊപ്പം സ്വദേശി ജീവിതശൈലിയും വേണം: ആര്‍എസ്എസ്

VSK Desk by VSK Desk
26 October, 2024
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

മഥുര: സ്വ എന്നത് മണ്ണിന്റെ മണമുള്ള വികാരമാണെന്നും വികസനത്തില്‍ ആധുനികതയോടൊപ്പം സ്വദേശേ ജീവിതശൈലിയും സ്വീകരിക്കണമെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസാബാളെ. നമുക്ക് നമ്മുടെ തനിമയും പാരമ്പര്യവുമുണ്ട്. അതിലൂന്നി മുന്നോട്ടുപോകണം. രാജ്യം മുന്നൂറാം ജയന്തി വര്‍ഷം ആഘോഷിക്കുന്ന പുണ്യശ്ലോക അഹല്യബായി ഹോള്‍ക്കറുടെ ജീവിതവും ഭരണവും ഇതിന് മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ തലമുറയില്‍ മയക്കുമരുന്ന് പിടിമുറുക്കുന്നു. ഇന്റര്‍നെറ്റ് ദുരുപയോഗം വര്‍ധിക്കുന്നു. ക്ലാസ്‌റൂം മുതല്‍ ബെഡ് റൂം വരെ ഈ സാങ്കേതിക വിദ്യ കടന്നുവന്നിട്ടുണ്ട്. സിനിമകള്‍ക്ക് സെന്‍സറിങ് ഉണ്ട്. സമാനമായ രീതിയില്‍ ഒടിടി പ്ലാറ്റ്‌ഫോമിലും ക്രമപ്പെടുത്തല്‍ ആവശ്യമാണ്. അതെങ്ങനെ വേണം എന്നതൊക്കെ സര്‍ക്കാര്‍ നിശ്ചയിക്കേണ്ടതാണ്. എന്നാല്‍ അതോടൊപ്പം കുടുംബങ്ങളിലും മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കണം.

വ്യക്തി നിര്‍മാണമാണ് സംഘപ്രവര്‍ത്തനം. സ്വഭാവരൂപീകരണമാണ് അതിന്റെ ആധാരം, സംസാരത്തില്‍ മാത്രമല്ല പെരുമാറ്റത്തിലും അത് പ്രകടമാകണം. രാജ്യത്ത് ഉണ്ടായ ദുരന്തങ്ങളില്‍ സംഘപ്രവര്‍ത്തകര്‍ നടത്തിയ സേവാ പ്രവര്‍ത്തനം മാതൃകാപരമാണ്. കേരളത്തില്‍ വയനാട്ടിലെ ഉരുള്‍പൊട്ടലിലും കര്‍ണാടകയിലെ മണ്ണിടിച്ചിലിലും ബംഗാളിലെ താരകേശ്വരി വെള്ളപ്പൊക്കത്തിലും ഒഡീഷ, വഡോദര, ദ്വാരക തുടങ്ങിയ ഇടങ്ങളിലെ പ്രളയത്തിലും സംഘപ്രവര്‍ത്തകര്‍ സേവനപ്രവര്‍ത്തനം നടത്തിയ വയനാട്ടില്‍ ആയിരം സ്വയംസേവകര്‍ പൂര്‍ണസമയം പ്രവര്‍ത്തിച്ചു. ദുരന്തത്തില്‍ മരിച്ച 600 പേരുടെ അന്ത്യകര്‍മങ്ങള്‍ നടത്തി, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

വഖഫ് നിയമം വലിയ അനീതിയാണെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുന്നു. 2013ല്‍ യുപിഎ സര്‍ക്കാരാണ് വഖഫ് ബോര്‍ഡിന് പരിമിതിയില്ലാത്ത അവകാശങ്ങള്‍ നല്കിയത്. എന്തായാലും അത് സംബന്ധിച്ച വിഷയം ഇപ്പോള്‍ ജെപിസി പരിശോധിക്കുകയാണെന്ന് സര്‍കാര്യവാഹ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.. ശ്രീകൃഷ്ണ ജന്മഭൂമി വിഷയത്തില്‍ വിഷയം കോടതിയിലാണെന്നും അക്കാര്യത്തില്‍ കോടതി തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസമായി ദീന്‍ദയാല്‍ ഗോവിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രത്തില്‍ നടന്ന കാര്യകാരി മണ്ഡല്‍ സംഘടനാവികാസത്തെപ്പറ്റിയും ശതാബ്ദി പ്രവര്‍ത്തനമെന്ന നിലയില്‍ പഞ്ചപരിവര്‍ത്തനാശയങ്ങള്‍ സമാജത്തില്‍ നടപ്പാക്കുന്നതെപ്പറ്റിയും ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 72,354 ശാഖകള്‍

രാജ്യത്ത് 45,411 സ്ഥലങ്ങളിലായി 72,354 ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3626 സ്ഥലങ്ങളും 6645 ശാഖകളും വര്‍ധിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന മിലനുകളുടെ എണ്ണം 3147 എണ്ണം കൂടി 29369 ആയി. ശാഖയില്ലാത്ത സ്ഥലങ്ങളില്‍ മാസം തോറും സംഘ മണ്ഡലികള്‍ നടക്കുന്നുണ്ട്. 11,382 സ്ഥലങ്ങളിലാണ് സംഘ മണ്ഡലികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ നിലവില്‍ 1,13,105 പ്രവര്‍ത്തനമാണുള്ളത്. അടുത്ത വര്‍ഷം ബംഗളൂരുവില്‍ പ്രതിനിധി സഭ ചേരും.

Tags: STICKY
ShareTweetSendShareShare

Latest from this Category

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies